തല നരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധന്മാർ തന്‍റെ തലയോട്ടിയുടെ ഉള്ളളവെടുക്കുന്നു: വി.എസ്.
തല നരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധന്മാർ തന്‍റെ തലയോട്ടിയുടെ ഉള്ളളവെടുക്കുന്നു: വി.എസ്.
Sunday, October 20, 2019 12:17 AM IST
തിരുവനന്തപുരം: ജന്മനാ തലച്ചോറു ശുഷ്കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാർ തന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്നു വി.എസ്. അച്യുതാനന്ദൻ.

വി.എസിന്‍റെ പ്രായത്തെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനുള്ള മറുപടിയായാണു സുധാകരന്‍റെ പേരു പറയാതെ വി.എസ് ഇങ്ങനെ പറഞ്ഞത്. പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്കു കടത്താൻ സഹായിച്ച യുവ വൃദ്ധന്‍റെ ജല്പനങ്ങൾക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണു ജനങ്ങൾ കാതോർക്കുക. പക്ഷേ വറ്റിവരണ്ട തലമണ്ട യിൽനിന്നു കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ - ഫേസ്ബുക്കിൽ വി.എസ് കുറിച്ചു.

ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ ആശങ്കയുണ്ടെ ന്നു വി.എസ് പറഞ്ഞു. യുഡിഎഫ് നേതാക്കൾ നടത്തുന്ന വാചകക്കസർത്തുകൾ കണ്ടിട്ടും കേട്ടിട്ടുമാണ് ഇങ്ങനെയൊരു അഭിപ്രായം പറയുന്നത്.

അസാധാരണമായ പ്രളയത്തെ കേരളം മറികടന്നതോ രാജ്യം നേരിടുന്ന വലിയ സാന്പത്തിക കുഴപ്പത്തെക്കുറിച്ചോ യുഡിഎഫിന് ഒന്നും പറയാനില്ല. ബിജെപിയുടെ ബി ടീമായ അവർക്ക് അതൊന്നും വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്നു വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്. ആ ഉത്തരവ് നടപ്പാക്കിയപ്പോൾ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്.


എൻഎസ്എസ് ആണു പ്രതിപക്ഷത്തിന്‍റെ കച്ചിത്തുരുന്പ്. ആർജവമുണ്ടെ ങ്കിൽ കേരളത്തിന്‍റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവർ പറയുമായിരുന്നു. സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ചു പറയുമായിരുന്നു. അത്തരം ചർച്ചകളിലേക്ക് അവർ വരില്ല. ഇവർക്കൊന്നും ജനകീയ പ്രശ്നങ്ങൾ പറയാനില്ല എന്നർഥം.- വി.എസ് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.