മരടിൽ ഉണ്ടാകാത്തത് ഇടുക്കിയിൽ നടപ്പാക്കാൻ ശ്രമം
Monday, October 21, 2019 12:50 AM IST
കട്ടപ്പന: നിയമത്തിന്‍റെ മുന്നിൽ മുട്ടുകുത്തേണ്ടിവന്ന മരടിലെ ഫ്ളാറ്റുടമകളെ രക്ഷിക്കാൻ കഴിയാതെ പോയ സർക്കാർ, വാഗമണിലെയും മൂന്നാറിലെയും നൂറുകണക്കിനു റിസോർട്ടുടമകളെ സഹായിക്കാൻ കാട്ടുന്ന വ്യഗ്രതയാണ് ഇടുക്കിയിലെ ഭൂവിനിയോഗ നിയന്ത്രണ ഉത്തരവിനു പിന്നിലെന്ന ആക്ഷേപം ശക്തമാകുന്നു.

മരടിലെ ഫ്ളാറ്റുടമകളേക്കാളും ഇടുക്കിയിലെ സാധരണക്കാരേക്കാളും ശക്തരാണ് കേരളത്തിലെ റിസോർട്ട് ഉടമകൾ. വാഗമണിലും മൂന്നാറിലും അവിടുത്തുകാരായ റിസോർട്ടുടമകൾ ആരുംതന്നെ ഇല്ലെന്നു പറയാം. എല്ലാവരും ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വന്പൻ കോർപറേറ്റുകളാണ്.

റിസോർട്ടുകൾക്കോ വാണിജ്യാവശ്യത്തിനോ നൽകിയിട്ടില്ലാത്തതും ഏലം കൃഷിക്കു മാത്രമായി പട്ടയം നൽകിയിട്ടുള്ളതും സർക്കാർ ഭൂമി കൈയേറി വ്യാജപട്ടയം സന്പാദിച്ചും മറ്റും നിർമിച്ചിരിക്കുന്ന റിസോർട്ടുകൾ സർക്കാർ ഏറ്റെടുത്തു പാട്ടത്തിനു നൽകുമെന്നാണ് 22-8-2019-ലെ സർക്കാർ ഉത്തരവിന്‍റെ 6(4) ഖണ്ഡികയിൽ നൽകുന്ന നിർദേശം. മൂന്നാറിൽ മാത്രം നിലവിൽ ഇരുനൂറോളം റിസോർട്ടുകൾക്കു നിർമാണ നിരോധന ഉത്തരവു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിർമിതിയും ഏറ്റെടുത്തു സർക്കാരിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യത്തിന് ഉപയോഗിക്കുമെന്നാണ് 6(5) ഖണ്ഡികയിൽ നൽകുന്ന നിർദേശം.


ഇതനുസരിച്ച് 6(4) ഖണ്ഡികയിലെ കൂട്ടരുടെ നിർമിതികൾ ക്രമവൽകരിക്കപ്പെടും. സ്വന്തം പണം മുടക്കി നിർമിച്ചതാണെങ്കിലും പൊളിക്കലിൽനിന്നും ഇവർക്കു രക്ഷപ്പെടാം. വർഷാവർഷം സർക്കാരിനു പാട്ടം നൽകണമെന്ന ബാധ്യതയേ ഇവർക്കുണ്ടാകൂ. ഇവരുടെ റിസോർട്ടുകൾ പ്രവർത്തിപ്പിക്കാൻ മറ്റൊരു തടസവും നേരിടേണ്ടിവരില്ല.

ഈ തന്ത്രം മരടിൽ വിജയിക്കാത്തതിൽനിന്നു പാഠം പഠിച്ചാണ് ഒരുമുഴം മുന്പേ 22-8-19ലെ സർക്കാർ ഉത്തരവ് എറിഞ്ഞിരിക്കുന്നത്. ഇതിന്‍റെ പേരിൽ ഇടുക്കിയിലെ സാധാരണക്കാർക്ക് ഇനിമുതൽ വാണിജ്യാവശ്യത്തിനുള്ളതോ പൊതു ആവശ്യത്തിനുള്ളതോ ആയ നിർമാണങ്ങൾ ഒന്നും 1964-ലെ ചട്ടമനുസരിച്ചു പട്ടയം നൽകിയ ഭൂമിയിൽ അസാധ്യമാകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഭേദഗതി ഉത്തരവിൽ വില്ലേജ് ഓഫീസറുടെ എൻഒസി ആവശ്യമല്ലെന്നു പറഞ്ഞിട്ടുള്ള പ്രദേശങ്ങളിൽ കെട്ടിടനിർമാണത്തിനു അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ നിയപ്രകാരം തടസമില്ല. ഭൂമിയുടെ സ്വഭാവംനോക്കി അനുമതി നൽകേണ്ട കാര്യം പഞ്ചായത്തിനോ മുൻസിപ്പാലിറ്റിക്കോ കോർപറേഷനോ ഇല്ല. റവന്യു വകുപ്പിനു പരാതി ലഭിച്ചാൽ നിർമാണം നിർത്തേണ്ടിവരും. 1964ലെ ഭൂപതിവു ചട്ടം അതേപടി നിലനിൽക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും കുരുക്കുവീഴാം. കേരളത്തിൽ എല്ലായിടത്തും 1964ലെ ചട്ടമനുസരിച്ചു ഭൂമി പതിച്ചുനൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.