ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കലിനു സമയപരിധി
ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കലിനു സമയപരിധി
Monday, October 21, 2019 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നതിനു സംസ്ഥാനം സമയപരിധി നിശ്ചയിക്കും. ദേശീയപാത- 66 വികസനത്തിനു കേന്ദ്ര അനുമതി ലഭിച്ച ശേഷം നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ റവന്യു, പൊതുമരാമത്തു മന്ത്രിമാരുടെയും ദേശീയപാത വിഭാഗത്തിലേത് അടക്കമുള്ള ഉദ്യോഗസ്ഥരുടെയും യോഗം ഈ ആഴ്ച വിളിച്ചുചേർക്കും.

45 മീറ്റർ വീതിയിൽ വികസിപ്പിക്കേണ്ട എൻഎച്ച്- 66 ലെ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനം ഭൂമി ഏറ്റെടുത്തു നൽകേണ്ടതുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം മുതൽ കാസർഗോഡ് തലപ്പാടി വരെ നീളുന്ന 14 റീച്ചുകളിലായുള്ള 570.752 കിലോമീറ്ററിൽ മൂന്നു റീച്ചുകളിലായുള്ള 117.07 കിലോമീറ്റർ ദൂരത്തിൽ മാത്രമാണു പൂർണമായി ഭൂമി ഏറ്റെടുത്തു ത്രീ ഡി വിജ്ഞാപന നടപടികൾ പൂർത്തിയാക്കാനായത്.

മറ്റു മൂന്നു റീച്ചുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ 90 ശതമാനത്തിൽ കൂടുതൽ പൂർത്തിയാക്കിയിട്ടുണ്ട്. 40- 50 ശതമാനത്തിനു മുകളിൽ നടപടികൾ പൂർത്തിയായ റീച്ചുകളിൽ ഡിസംബറിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം.

മറ്റിടങ്ങളിൽ അടുത്ത മാർച്ചിനകം പൂർത്തിയാക്കി ഏറ്റെടുത്ത ഭൂമിയുടെ വില നിശ്ചയിക്കുന്ന ത്രീ ജി വിജ്ഞാപന നടപടികളിലേക്കു കടക്കാനാണു തീരുമാനം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സ്പെഷൽ തഹസീൽദാർമാരേയും മറ്റു റവന്യു- സർവേ ഉദ്യോഗസ്ഥരേയും നേരത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പല നടപടികളും ഇഴയുകയാണെന്നു ദേശീയപാത അഥോറിറ്റിക്കു പരാതിയുണ്ട്. നടപടികൾ സമയബന്ധിതമായി നിരീക്ഷിക്കാനും അവലോകനം നടത്താനും റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തും. കോടതിയിലുള്ള കേസുകളിൽ സംസ്ഥാന സർക്കാർ സമയബന്ധിതമായി ഇടപെടും.


ദേശീയപാത വികസനത്തിനു ധാരണയായ സാഹചര്യത്തിൽ ഭൂമി ഏറ്റെടുത്തു നൽകേണ്ട നടപടികൾ ഇഴഞ്ഞാൽ വികസനം തടസപ്പെടുന്നതു സംസ്ഥാനത്തിന്‍റെ പിടിപ്പു കേടുമൂലമാണെന്ന ആരോപണമുയരും. ഇത് ഒഴിവാക്കാനാണു ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നതിനായി സമയപരിധി നിശ്ചയിക്കുന്നത്. അടുത്ത മാർച്ചിൽ നിർമാണം തുടങ്ങാൻ ഉദ്ദേശിച്ചിട്ടുള്ള അഞ്ചു റീച്ചുകളിൽ മൂന്നിടത്ത് ഇനിയും ഏതാനും ഭാഗങ്ങളിൽ കൂടി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
തെക്കൻ മേഖലയിലെ കഴക്കൂട്ടം- കടന്പാട്ടു കോണം റീച്ചിൽ 45 മീറ്ററിൽ ഭൂമി ഏറ്റെടുക്കുന്ന നടപടി തുടരാനായിട്ടില്ലെന്നാണു ദേശീയപാത വിഭാഗത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. കടന്പാട്ടുകോണം - കൊല്ലം മേഖലയിലും ത്രീ ഡി നടപടികൾ തുടങ്ങാനായിട്ടില്ല. ഇവിടെയെല്ലാം നിലവിൽ ഏറ്റെടുത്തിരിക്കുന്ന 30 മീറ്റർ വീതിയിലുള്ള ഭൂമി മാത്രമാണുള്ളത്. ഇതിൽ പലയിടത്തും കൈയേറ്റമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.


കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.