സിലിയുടെ അന്ത്യഭക്ഷണം ഹാളിൽനിന്നല്ല, ജോളിയുടെ വീട്ടിൽനിന്ന്
സിലിയുടെ അന്ത്യഭക്ഷണം ഹാളിൽനിന്നല്ല, ജോളിയുടെ വീട്ടിൽനിന്ന്
Monday, October 21, 2019 11:19 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിൽ ഒടുവിലത്തെ ഇരയായ സിലി സെബാസ്റ്റ്യനു (43) മുഖ്യപ്രതി ജോളി സയനൈഡ് ചേർത്ത ഭക്ഷണം നൽകിയതു സ്വന്തം വീട്ടിൽനിന്ന്. താമരശേരിയിലെ വിവാഹസത്കാരത്തിനിടെ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുനൽകി എന്നായിരുന്നു ജോളി ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, ഇതു കളവാണെന്നും ഹാളിൽനിന്നല്ല മറിച്ചു ജോളിയുടെ വീട്ടിൽനിന്നുതന്നെയാണ് അമ്മ ഏറ്റവുമൊടുവിൽ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകൻ പോലീസിനോടു വെളിപ്പെടുത്തി. മുൻപ് രണ്ടു തവണ പരാജയപ്പെട്ട ഉദ്യമം വിജയിപ്പിക്കാൻ ജോളി സിലിക്ക് അവസാന ദിവസം മൂന്നു തവണ സയനൈഡ് നൽകിയതായി പോലീസ് കണ്ടെത്തി.

സിലിയുടെ ഏകമകൻ പത്താം ക്ലാസുകാരൻ നൽകിയ മൊഴി കേസിൽ നിർണായക തെളിവായി മാറുകയാണ്. സിലിയുടെ ഇളയമകൾ ആൽഫൈനെ 2014 മേയ് ഒന്നിനു ഭക്ഷണത്തിൽ സയനൈഡ് ചേർത്തു കൊലപ്പെടുത്തിയിരുന്നു.

2016 ജനുവരി 11ന് പൊന്നാമറ്റത്തിൽ കുടുംബത്തിലെ ബന്ധുവിന്‍റെ വിവാഹ സത്കാരം താമരശേരിയിൽ നടന്ന ദിവസം ജോളിയുടെ വീട്ടിൽവച്ച് ഒരു തവണയും പിന്നീട് താമരശേരിയിലെ ദന്താശുപത്രിയിൽ വച്ചു രണ്ടു തവണയും സിലിക്കു ജോളി സയനൈഡ് നൽകിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

മകൻ പോലീസിനു നൽകിയ മൊഴിയിലെ കാതലായ ഭാഗങ്ങൾ: കൂടത്തായിയിൽനിന്നു മക്കൾക്കൊപ്പം ജോളി കാർ ഡ്രൈവ് ചെയ്തു പുലിക്കയത്തെ വീട്ടിലെത്തിയാണു സിലിയെയും എന്നെയും താമരശേരിയിലേക്കു കൊണ്ടുപോയത്. അധ്യാപകനായ എന്‍റെ പിതാവ് ഷാജു സക്കറിയാസ് ഉച്ചയ്ക്കു സ്കൂളിൽനിന്നു സ്കൂട്ടറിൽ നേരെ താമരശേരിയിലെത്തുമെന്നു പറഞ്ഞിരുന്നു. തനിക്കു സ്കൂളിൽ പോകേണ്ടതിനാൽ ജോളിയുടെ കാറിൽ വിവാഹത്തിനു പോയാൽ മതിയെന്നു പിതാവ് ഷാജു സിലിയോടു പറഞ്ഞിരുന്നു.

ഇതനുസരിച്ചു ജോളിയുടെ കാറിൽ ഞാനും അമ്മയും കയറി. ജോളിയുടെ മകനും കാറിലുണ്ടായിരുന്നു. താമരശേരിയിലെത്തി ദേവാലയത്തിനു മുന്നിൽ കാർ നിർത്താതെ താമരശേരിയിലെ ഡോ. അലക്സ് കോരയുടെ ദന്താശുപത്രിക്കു മുന്നിൽ കാർ പാർക്ക് ചെയ്തു. ഇതിനിടെ, ജോളിക്ക് ഒരു ഫോൺ വന്നു. അത്യാവശ്യമായി കൂടത്തായിയിലെ വീട്ടിലെത്തണമെന്നു പറഞ്ഞ് സിലിയെയും ഞങ്ങളെയും ഒപ്പം കൂട്ടി. വീട്ടിലേക്കു തിടുക്കത്തിൽ കയറിപ്പോയ ജോളി പ്ലേറ്റിൽ ഫ്രൈഡ് റൈസ് കൊണ്ടുവന്നു സിലിക്കു നൽകി. അമ്മ ഇറച്ചി കഴിക്കാറില്ല. വിവാഹസത്കാരത്തിനു പോയാലും നീ ഇറച്ചി കഴിക്കില്ലല്ലോ അതിനാൽ ഇതു കഴിച്ചോളൂ എന്നുപറഞ്ഞാണു ഫ്രൈഡ് റൈസ് അമ്മയ്ക്കു കൊടുത്തത്. എന്നെയും കഴിക്കാൻ ക്ഷണിച്ചെങ്കിലും ഉടൻ വിവാഹ സത്കാരത്തിനു കഴിക്കാനുള്ളതല്ലേ എന്നുപറഞ്ഞു കഴിച്ചില്ല. ഈ സമയം ജോളി അടുക്കളയിൽനിന്നു വെള്ളം കുപ്പിയിലാക്കി വാനിറ്റിബാഗിൽ വച്ചു.


വീണ്ടും കാറിൽ താമരശേരിയിലെത്തി ഞങ്ങൾ കുട്ടികളെ ഹാളിനു മുന്നിൽ ഇറക്കി വീണ്ടും കാർ തൊട്ടടുത്ത ദന്താശുപത്രിക്കു മുന്നിൽ പാർക്കുചെയ്തു. ജോളിയും അമ്മയും ഹാളിലേക്കു പോയില്ല. ഇതിനിടെ, പിതാവ് ഷാജു സ്കൂട്ടറിൽ താമരശേരിയിലെത്തി ഹാളിൽനിന്നു ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾക്കൊപ്പം തൊട്ടടുത്ത ദന്താശുപത്രിക്കു മുന്നിലെത്തി.

ആ സമയം ജോളിയും സിലിയും കാറിലിരിക്കുകയായിരുന്നു. ഷാജു, സിലി എന്നിവർക്കൊപ്പം ജോളി ആശുപത്രിയിലേക്കു കയറിയപ്പോൾ മക്കൾ കാറിലിരുന്നാൽ മതി എന്നുപറഞ്ഞു ജോളി താക്കോൽ തന്നു. വീഡിയോ ഗെയിം കളിക്കാനായി ജോളിയുടെ ഒരു ഫോണും തന്നു. ഗെയിം കളിച്ചുമടുത്തപ്പോൾ ഞാനും ജോളിയുടെ ഇളയ മകനും ആശുപത്രിയിലേക്കു കയറിച്ചെന്നു. നിങ്ങൾക്കു ദാഹിക്കുന്നില്ലേ ഐസ്ക്രീം കഴിച്ചോളൂ എന്നുപറഞ്ഞു ജോളി കുറച്ചുപണം തന്നു. ഐസ്ക്രീം കഴിച്ചു തിരികെയെത്തിയപ്പോൾ അമ്മ ജോളിയുടെ മടിയിൽ കുഴഞ്ഞുകിടക്കുന്നതാണു ഞാൻ കണ്ടത് .

വായിൽനിന്നു നുരയും പതയും വന്നത് അപസ്മാര രോഗമാണെന്നു പറഞ്ഞ് ജോളി ഒരു ഗുളിക അമ്മയുടെ വായിലേക്ക് ഇട്ടുകൊടുത്തു. തുടർന്നു വാനിറ്റി ബാഗിലെ ചെറിയ കുപ്പിയിൽ കരുതിയിരുന്ന വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തു. വിവരമറിഞ്ഞ് വിവാഹ ഹാളിൽനിന്ന് ഓടിയെത്തിയ അമ്മാവൻ സിജോ തൊട്ടടുത്ത താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് അമ്മയെ കൊണ്ടുപോകാൻ അഭ്യർഥിച്ചപ്പോൾ പിതാവ് ഷാജുവും ജോളിയും എതിർത്തു. ഓമശേരി ആശുപത്രിയിലാണ് കുടുംബത്തിലെ എല്ലാവരേയും ചികിത്സിക്കുന്നതെന്നു പറഞ്ഞു ഷാജുവും ജോളിയും മുൻകൈയെടുത്താണ് സിലിയെ അകലെയുള്ള ഓമശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. എളുപ്പമുള്ള കൂടത്തായി റോഡ് ഒഴിവാക്കി കൊടുവള്ളി- മാനിപുരം റോഡിലൂടെയാണു ജോളി കാറോടിച്ചത്.

ഭക്ഷണത്തിലും അപസ്മാര രോഗത്തിനെന്ന പേരിൽ നൽകിയ ഗുളികയിലും കുടിക്കാൻ നൽകിയ കുപ്പിവെള്ളത്തിലും സയനൈഡ് കലർത്തിയതായി ജോളി മൊഴി നൽകിയിരുന്നു. സിലിയെ അപായപ്പെടുത്താൻ നേരത്തെ രണ്ടുതവണ ശ്രമിച്ചതായും ജോളി മൊഴി നൽകിയിട്ടുണ്ട്. ഒരു തവണ വയറിനു സുഖമില്ലെന്നു പറഞ്ഞു സിലി ഭക്ഷണം കഴിച്ചില്ല. അടുത്ത തവണ ഇതേവിധത്തിൽ ഭക്ഷണം നൽകിയപ്പോൾ സിലി കുഴഞ്ഞുവീണ് വായിൽനിന്നു നുരയും പതയും വന്നു. അത് അപസ്മാര രോഗലക്ഷണമാണെന്ന് താനും ഷാജുവും പറഞ്ഞതു ബന്ധുക്കൾ വിശ്വസിച്ചതായും ഓമശേരി ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ ഇതു രേഖപ്പെടുത്തിയതായും ജോളി മൊഴി നൽകിയിരുന്നു.

ബാബു ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.