രമേശ് ചെന്നിത്തല വീണ്ടും ഗവർണർക്കു കത്തു നൽകി
രമേശ് ചെന്നിത്തല വീണ്ടും  ഗവർണർക്കു കത്തു നൽകി
Wednesday, October 23, 2019 11:37 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി നേരിട്ട് ഇടപെട്ടതു ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു കത്തു നൽകി.

പരീക്ഷ നടത്തിപ്പിനായി സർവകലാശാലാ ചട്ടങ്ങൾ അനുസരിച്ചു നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി പുതിയ കമ്മിറ്റി രൂപീകരിക്കാൻ വൈസ് ചാൻസലർക്കു മന്ത്രി ഉത്തരവ് നൽകിയിരുന്നു. ഇത് സർവകലാശാലയുടെ സ്വയംഭരണാവകാശത്തിേന്മേലുള്ള കൈകടത്തലും പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തലുമാണെന്ന് പ്രതിപക്ഷനേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.


ചട്ടങ്ങൾ ലംഘിച്ച് മന്ത്രി ഇറക്കിയ ഉത്തരവ് അതേപോലെ നടപ്പിലാക്കിയ വൈസ് ചാൻസലർക്ക് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കത്തിൽ പറഞ്ഞു.
നേരത്തെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചട്ടവിരുദ്ധമായ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്ക് പ്രതിപക്ഷനേതാവ് നേരത്തെ രണ്ടു കത്തുകൾ നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.