പാലാരിവട്ടം: ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ
പാലാരിവട്ടം: ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ട്രാക്ടേഴ്സ്  അസോസിയേഷൻ
Wednesday, October 23, 2019 11:47 PM IST
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ പൊതുമരാമത്തുമന്ത്രിയുടെ നിർദേശാനുസരണം നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയുടെ പഠനം പൂർത്തിയാക്കുന്നതിനു മുന്പ് പാലം പൊളിക്കൽ പ്രഖ്യാപനം നടത്തിയതു സംബന്ധിച്ച് ജുഡീഷൽ അന്വേഷണം വേണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. പാലത്തിന്‍റെ പ്രശ്നം സംബന്ധിച്ച ഐഐടി റിപ്പോർട്ട്, ഇ. ശ്രീധരന്‍റെ റിപ്പോർട്ട്, ആർഡിഎസ് കന്പനി സമർപ്പിച്ച നിവേദനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറെ കണ്‍വീനറാക്കി മൂന്നംഗ സമിതിയെ മന്ത്രിയുടെ നിർദേശപ്രകാരം നിയോഗിച്ചിരുന്നു.


ഒക്ടോബർ നാലിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ റിപ്പോർട്ട് വരുന്നതിനുമുന്പേ ഒക്ടോബറിൽ പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി സെപ്റ്റംബർ 16ന് പ്രഖ്യാപിക്കുകയായിരുന്നു. പാലം പണിയുടെ കരാർ ഡിഎംആർസിക്ക് കിട്ടണമെന്ന ദുഷ്ടലാക്കോടെ ഇ. ശ്രീധരനും ഗൂഢാലോചനയിൽ പങ്കാളിയായെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.