കൂടുതൽ മക്കളുള്ളവർക്കു ആസാമിൽ ജോലി നിരോധനം: തീരുമാനം പിൻവലിക്കണമെന്ന് സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലേറ്റ്
Wednesday, October 23, 2019 11:47 PM IST
കൊച്ചി: ആസാമിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയിൽ നിരോധനം ഏർപ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലേറ്റ്.

2021 ജനുവരി ഒന്നു മുതൽ പുതിയ നിയമം കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കുടുംബങ്ങളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. കുടുംബങ്ങളുടെ ആസൂത്രണം എന്നതു കുട്ടികളുടെ എണ്ണം കുറയ്ക്കൽ മാത്രമായി മാറരുത്. കുടുംബങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കുന്ന പദ്ധതികൾക്കു രൂപം നൽകാൻ സർക്കാരിനു കഴിയണം. തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ സർക്കാരും സമൂഹവും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് വേണ്ടതെന്നു പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നു തീരുമാനമെടുക്കാൻ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി സർവാനന്ദ സോനോവാൾ, അദ്ദേഹത്തിന്‍റെ മാതാപിതാക്കളായ ജിബേശ്വർ സോനാവാളിന്‍റെയും ദിനേശ്വരി സോനാവാളിന്‍റെയും മക്കളിൽ എട്ടാമനാണ് എന്ന വസ്തുത മറക്കരുത്.


വിവാഹം കഴിക്കാനും ഉത്തരവാദിത്വമുള്ള ദന്പതികൾ എന്ന നിലയിൽ മക്കളെ സ്വീകരിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാ പൗരൻമാർക്കുമുണ്ട്. ഇതു നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള നീക്കങ്ങൾ കുടുംബജീവിതത്തോടുള്ള നിഷേധവും മനുഷ്യമഹത്വത്തോടുള്ള അനാദരവുമാണ്.

സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിലുള്ള തീരുമാനമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടോയെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉന്നത നീതിപീഠങ്ങളും വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.