‘ചാച്ചായി, ഞാനോ ജോളിയോ മരുമകൾ?’
‘ചാച്ചായി, ഞാനോ ജോളിയോ മരുമകൾ?’
Wednesday, October 23, 2019 11:47 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ അവസാന ഇരയായ സിലിയെ(43) ഒഴിവാക്കി ജോളിയെ മരുമകളാക്കാൻ പൊന്നാമറ്റം സക്കറിയാസിന്‍റെ കുടുംബത്തിൽ മുന്നൊരുക്കങ്ങൾ നടന്നതായി അയൽവാസിയുടെ മൊഴി.

സാമ്പത്തികമായി ഇടത്തരം കുടുംബത്തിൽനിന്നു വന്ന സിലി കൊല്ലപ്പെടുന്നതിനു വളരെ മുൻപുതന്നെ, പുലിക്കയത്തെ പൊന്നാമറ്റം വീട്ടിൽ നിത്യസന്ദർശകയായിരുന്ന ജോളിയെ വൻസ്വീകാര്യതയോടെയാണ് സക്കറിയാസും ഭാര്യയും വരവേറ്റിരുന്നതെന്ന് അയൽവാസിയായ സ്ത്രീ പോലീസിന് മൊഴിനൽകി.

‘ജോളി വീട്ടിൽ എത്തിയിരുന്നപ്പോഴെല്ലാം സിലിയുടെ ഭർത്താവിന്‍റെ മാതാപിതാക്കൾ നല്ല ഭക്ഷണം നൽകണമെന്ന് സിലിയെ നിർബന്ധിച്ചിരുന്നു. ഭർത്താവ് ഷാജുവിന്‍റെ മാതാപിതാക്കളുമായി ജോളി സംസാരിച്ചിരിക്കുമ്പോൾ ഇവർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി സിലി അടുക്കളയിൽ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. സഹികെട്ട സിലി ഒരിക്കൽ സക്കറിയാസിനോട് പൊട്ടിത്തെറിച്ച് സംസാരിച്ചത് കണ്ടിട്ടുണ്ട്.


സക്കറിയാസ് കസേരയിൽ ഇരിക്കുമ്പോൾ നിലത്ത് കസേരയോട് ചാരിയിരുന്ന് ജോളി തമാശ പറയുന്നത് കണ്ട് ‘ചാച്ചായി, ഞാനാണോ, ജോളിയാണോ ഈ വീട്ടിലെ മരുമകൾ’എന്നു സിലി പൊട്ടിക്കരഞ്ഞുകൊണ്ട് സക്കറിയാസിനോട് ചോദിച്ചു. അപ്പോൾ സിലിയെ സക്കറിയാസിന്‍റെ ഭാര്യ ഫിലോമിന രൂക്ഷമായി ശകാരിച്ചതും ഓർമയുണ്ട് - അയൽവാസി മൊഴിനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.