പരിക്കേറ്റു വീണ താരം മൈതാനത്തു കിടന്നത് 20 മിനിട്ട്
പരിക്കേറ്റു വീണ താരം  മൈതാനത്തു കിടന്നത് 20 മിനിട്ട്
Monday, November 11, 2019 1:24 AM IST
കോതമംഗലം: മത്സരത്തിനിടെ പരിക്കേറ്റു വീണ താരത്തിനു മൈതാനത്ത് 20 മിനിട്ടിലധികം കിടക്കേണ്ടിവന്നതു പ്രതിഷേധത്തിനിടയാക്കി. കോതമംഗലം എംഎ കോളജ് ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ച എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ജൂണിയർ ആൺകുട്ടികളുടെ 3,000 മീറ്റർ മത്സരത്തിനിടെ എളന്തിക്കര എച്ച്എസ്എസിലെ ഐവിൻ ടോമിയാണ് കടുത്ത പേശിവലിവു മൂലം മൈതാനത്തു വീണത്.

ഡോക്ടർ എത്തി പരിശോധിച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള നടപടി വൈകിയതാണു പ്രതിഷേധത്തിനിടയാക്കിയത്.

വേദന സഹിക്കാനാവാതെ മൈതാനത്തു കിടന്ന ഐവിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സഹപാഠികളും കായികാധ്യാപകരും ആവശ്യപ്പെട്ടു. ആംബുലൻസ് സമീപം ഉണ്ടായിരുന്നെങ്കിലും ഗ്രൗണ്ടിലേക്ക് ഇറക്കാൻ മാർഗമില്ലായിരുന്നു.

ഇതിനിടെയാണ് മീറ്റിന്‍റെ ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്. ഈ സമയം മറ്റു വിഷയങ്ങളിൽ പ്രതിഷേധിക്കാൻ കാത്തുനിന്ന കായികാധ്യാപകർ, താരം 20 മിനിട്ട് മൈതാനത്ത് കിടന്നിട്ടു സംഘാടകർ തിരിഞ്ഞുനോക്കിയില്ലെന്നു പറഞ്ഞു കളം കൊഴുപ്പിച്ചു. സ്ട്രെച്ചറില്ലെന്നായിരുന്നു പ്രധാന ആരോപണം. ബഹളം കനത്തതോടെ നിമിഷങ്ങൾക്കകം സ്ട്രെച്ചർ എത്തിച്ചു വിദ്യാർഥിയെ ആംബലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി.


ഉദ്ഘാടനചടങ്ങിനിനിടെ മേളയുടെ ഒഫീഷ്യലുകളായ കായികാധ്യാപകർ കറുത്ത തുണിയിൽ വായ്മൂടി ട്രാക്കിലിറങ്ങിയാണു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിഷേധിച്ചത്. ഉദ്ഘാടകനായ ഡീൻ കുര്യാക്കോസ് എംപി പ്രസംഗിക്കുന്പോൾ വേദിക്കു മുന്നിൽ മുദ്രാവാക്യം വിളിച്ചു പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.

കായികാധ്യാപക തസ്തിക മാനദണ്ഡം പരിഷ്കരിക്കുക, തുല്യജോലിക്കു തുല്യവേതനം, ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകർ 163 ദിവസമായി ചട്ടപ്പടി സമരത്തിലാണ്. സംയുക്ത കായികാധ്യാപക സംഘടന ജില്ലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.