പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ നിന്നു സർക്കാർ പിന്നോട്ടെന്ന് ആക്ഷേപം
Monday, November 11, 2019 1:24 AM IST
മുക്കം (കോഴിക്കോട്): സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽനിന്ന് സർക്കാർ പിന്നോട്ടെന്ന് ആക്ഷേപം. രണ്ടു വര്‍ഷത്തിനിടെ ഒട്ടേറെ നേട്ടങ്ങൾക്കു കാരണമായ പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയുന്നതിന്‍റെ കാരണം സാമ്പത്തിക പ്രതിസന്ധിയാണന്നാണു വിവരം. പദ്ധതി മുന്നോട്ട് കൊണ്ടുപോയാൽ വൻ സാമ്പത്തിക ബാധ്യതയാവും സർക്കാരിനുണ്ടാവുക.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വലിയ വിജയമായി മാറിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തെ 45,000 ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി ക്ലാസ് മുറികൾ ഹൈടെക്കാക്കിയത് ഈ പദ്ധതി വഴിയാണ്.

ഈ വർഷം എൽപി, യുപി സ്കൂളുകളിലും പദ്ധതി നടന്നു വരികയാണ്. രണ്ടുവർഷങ്ങളിലായി അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികളും പൊതു വിദ്യാലയങ്ങളിൽ വർധിച്ചിരുന്നു. ഇത്രയെല്ലാം നേട്ടമുണ്ടാക്കിയ പദ്ധതിയിൽനിന്നാണ് സർക്കാർ പതുക്കെ പതുക്കെ പിന്നോട്ട് പോകുന്നത്.

സ്കൂളുകളിൽ പഠന പിന്നോക്കം നിൽക്കുന്നവർക്കായി നടപ്പാക്കി വരുന്ന ""ശ്രദ്ധ'' ഉൾപ്പെടെയുള്ള പദ്ധതികൾ അധ്യാപകരുടെ തലയിൽ പെട്ടെന്ന് കെട്ടിവച്ച് പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നുണ്ട്. ശ്രദ്ധ പദ്ധതി നവംബർ ഒന്നിനുതന്നെ നടപ്പാക്കണമെന്ന് നിർദേശമുണ്ട്. വിവിധ മേളകൾക്കായി സ്കൂളുകളിൽ തയാറെടുപ്പുകൾ നടന്നുവരുന്നതിനിടെയായിരുന്നു ഇത്. പ്രധാനാധ്യാപകർ ഇതിൽ പ്രതിഷേധിച്ചപ്പോൾ സർക്കാർ തീരുമാനമാണെന്ന് ഭീഷണിപ്പെടുത്തി പദ്ധതി നടപ്പിൽ വരുത്തുകയായിരുന്നു. ഇതോടെ ശ്രദ്ധ പദ്ധതി പല സ്കൂളുകളിലും വഴിപാടായി മാറുകയും ചെയ്തു.


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വാഗ്ദാനം നൽകിയ കംപ്യൂട്ടർ, ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങൾക്കു പുറമെ, എയ്ഡഡ് സ്കൂളുകൾക്ക് യൂണിഫോമിന് അനുവദിച്ച തുകയും ലഭിക്കാത്ത അവസ്ഥയാണ്.

സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളായ ശ്രദ്ധ, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ വിജയം തുടങ്ങിയ പദ്ധതികൾ പഠന പ്രവർത്തനത്തോടൊപ്പം നടത്തുന്നതിനു പകരം പ്രത്യേകമായി നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനവുമായി സഹകരിക്കേണ്ടതില്ലെന്ന് സംയുക്ത അധ്യാപക സംസ്ഥാന സമിതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇതോടെ ഈ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചും ആശങ്ക ഉയർന്നിരിക്കുകയാണ് .

അതോടൊപ്പം സംസ്ഥാനത്തെ ശാസ്ത്ര, കലാ, സാഹിത്യ, കായിക പ്രതിഭകളെ കണ്ടെത്തുനതിനായി പുറപ്പെടുവിച്ച ഉത്തരവിലും അവ്യക്തതയാണ്. കഴിഞ്ഞ ആഴ്ചയിലെ അവസാന പ്രവൃത്തിദിവസമായ വെള്ളിയാഴ്‌ച നൽകിയ ഉത്തരവിൽ വരുന്ന തിങ്കളാഴ്ച എല്ലാ വിവരവും ഉച്ചയ്ക്കു 12 നു മുൻപ് ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കണമെന്ന നിർദേശമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.