ശാന്തൻപാറ കൊലപാതകം; ജൊവാനയുടെ മൃതദേഹം രാജകുമാരിയിലെത്തിച്ചു
Tuesday, November 12, 2019 12:37 AM IST
രാജകുമാരി: മാതാവും ആണ്‍സുഹൃത്തും ചേർന്നു വിഷം നൽകി മുംബൈ പനവേലിലെ ലോഡ്ജിൽ കൊലപ്പെടുത്തിയ രണ്ടര വയസുകാരി ജൊവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രിയിലാണ് മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ ഒൻപതിന് പുത്തടിയിലെ വീട്ടിൽ എത്തിക്കും. പത്തിന് ശാന്തൻപാറ ഇൻഫന്‍റ് ജീസസ് പള്ളിയിൽ സംസ്കരിക്കും. പുത്തടി ഫാംഹൗസിൽ കൊല്ലപ്പെട്ട മുല്ലൂർ റിജോഷിന്‍റെ മകളാണ് ജൊവാന.

റിജോഷിന്‍റെ കൊലപാതകത്തിനുശേഷം കാണാതായ ജൊവാനയെ കഴിഞ്ഞ ഒൻപതിനാണ് മരിച്ചനിലയിൽ പനവേലിലെ ലോഡ്ജിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന മാതാവ് ലിജിയേയും ഫാം ഹൗസ് മാനേജർ വസീമിനെയും വിഷം ഉള്ളിൽചെന്ന് അവശനിലയിൽ ലോഡ്ജിൽ കണ്ടെത്തിയിരുന്നു. ഇവർ മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിലാണ്. ലിജി അപകടനില തരണം ചെയ്തതായും വസീമിന് നേരിയ പുരോഗതി കാണുന്നതായും ആശുപത്രി അധികൃതർ പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. ഇവർ സാധാരണ നിലയിലേക്ക് എത്തിയാൽ മാത്രമേ മൊഴിയെടുക്കാനാകൂ. ഇവരുടെ മൊഴിയെടുത്തെങ്കിലേ കൊലപാതകത്തിന്‍റെ കാരണങ്ങൾ വ്യക്തമാകുകയുള്ളൂ. കുട്ടിയെ വിഷംകൊടുത്തു കൊലപ്പെടുത്തിയതിനു വസീമിനും ലിജിക്കുമെതിരേ പനവേൽ സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്.


ജൊവാനയുടെ മൃതദേഹം കൊല്ലപ്പെട്ട റിജോഷിന്‍റെ സഹോദരൻ ഫാ. വിജോഷ് മുല്ലൂർ, ഇളയ സഹോദരൻ ജിജോഷ് എന്നിവരാണ് മുംബൈയിൽനിന്ന് ഏറ്റുവാങ്ങിയത്. പോസ്റ്റ്മോർട്ടവും പോലീസ് നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കി മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ ഇവർക്കു വിട്ടുനൽകി.

വിജയപുരം രൂപതയിലെ വൈദികനായ വിജോഷ് മുംബൈയിലെത്തിയപ്പോൾ മുതൽ സഹായിക്കാനായി മുംബൈ രൂപതയിലെ വൈദികർ ഒപ്പമുണ്ടായിരുന്നു. വിജയപുരം രൂപത മെത്രാൻ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുംബൈ രൂപതയുമായി ബന്ധപ്പെട്ടിരുന്നു. മുംബൈ രൂപതയിൽനിന്നുള്ള വൈദികരുടെ സഹായവും ഇടപെടലുമാണ് ജൊവാനയുടെ മൃതദേഹം എളുപ്പത്തിൽ വിട്ടുകിട്ടുന്നതിന് സഹായകരമായത്. കഴിഞ്ഞ ഏഴിനാണ് റിജോഷിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ പുത്തടി ഫാം ഹൗസിൽനിന്നും കണ്ടെത്തിയത്. നാലിന് ലിജിയേയും വസീമിനെയും കുട്ടിയെയും കാണാതാകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.