മാവോയിസ്റ്റ് വേട്ട; രണ്ടു മൃതദേഹങ്ങൾ വിട്ടുകൊടുത്തു
മാവോയിസ്റ്റ് വേട്ട; രണ്ടു മൃതദേഹങ്ങൾ വിട്ടുകൊടുത്തു
Wednesday, November 13, 2019 11:43 PM IST
മുളങ്കുന്നത്തുകാവ്(തൃശൂർ): മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെട്ട മണിവാസകന്‍റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുപോയി. മണിവാസകന്‍റെ മൃതദേഹം സേലത്തേക്കും കാർത്തിയുടെ മൃതദേഹം ട്രിച്ചിയിലേക്കുമാണ് കൊണ്ടുപോയത്.

കൊല്ലപ്പെട്ടവരിൽ ഒരാളെന്നു കരുതുന്ന സുരേഷിന്‍റെ മൃതദേഹം തിരിച്ചറിയാനെത്തിയവർ കാർത്തിയുടെ മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. സുരേഷിന്‍റെ മുൻചിത്രങ്ങളും ഇൻക്വസ്റ്റ് സമയത്തെടുത്ത കാർത്തിയുടെ ചിത്രവും തമ്മിൽ സാമ്യം തോന്നിയതാണ് തർക്കത്തിനിടയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു മുമ്പ് ബന്ധുക്കളെ കാണിക്കാതിരുന്നതും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വികൃതമായതും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

കാർത്തിയുടെ അമ്മ മീനാക്ഷി, സഹോദരൻ മുരുകേശൻ, ഭാര്യ വാസന്തി എന്നിവർ കൂടുതൽ അടയാളങ്ങൾ ചൂണ്ടിക്കാട്ടിയതോടെ സുരേഷിന്‍റെ ബന്ധുക്കൾ പിന്മാറി. തർക്കം അവസാനിച്ചതിനെതുടർന്നു വൈകുന്നേരം അഞ്ചരയോടെ കാർത്തിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മൃതദേഹം തൃശൂരിൽതന്നെ സംസ്കരിക്കാനുള്ള നീക്കം ബന്ധുക്കൾ നടത്തിയിരുന്നു. എന്നാൽ, തൃശൂർ കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിക്കുന്നതിനു പോലീസ് റിപ്പോർട്ടുപ്രകാരം തടസമുണ്ടെന്നു ജില്ലാ കളക്ടർ ബന്ധുക്കളെ അറിയിച്ചു.


ജാതീയ പ്രശ്നം നിലനിൽക്കുന്നതിനാലും സ്വദേശമായ പുതുക്കോട്ടയിൽ പ്രതിഷേധം ഉയരുന്നതിനാലും തൃശൂരിൽതന്നെ സംസ്കരിക്കാൻ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനെതുടർന്നാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാതിരുന്നത്. മണിവാസകന്‍റെ മൃതദേഹം സഹോദരി ലക്ഷ്മിയുടെ കുടുംബമാണ് ഏറ്റുവാങ്ങിയത്.

ബന്ധുക്കൾ നാട്ടിൽനിന്ന് ആംബുലൻസുകൾ വരുത്തിയിരുന്നെങ്കിലും പോലീസ് ഏർപ്പാടാക്കിയ ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്.

രണ്ടു മൃതദേഹങ്ങളാണ് ഇനി ബന്ധുക്കൾക്കു വിട്ടുകൊടുക്കാനുള്ളത്. ഇതിൽ അരവിന്ദിന്‍റെ മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതു ചെന്നൈ സ്വദേശി ശ്രീനിവാസന്‍റേതാണെന്നാണ് ബന്ധുക്കളുടെ അവകാശവാദം. രമ എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നും സംശയം ഉയർന്നിരുന്നു. ഇവർക്കുവേണ്ടി ഇതുവരെ ആരും അവകാശവാദം ഉന്നയിച്ച് എത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.