സർക്കാർ സ്ഥലം കണ്ടെത്തിയില്ല; വയനാട് കോളജിനായുള്ള 12 കോടി കേന്ദ്ര ഫണ്ട് നഷ്ടമായേക്കും
Monday, November 18, 2019 12:49 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ജില്ലകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനായി കേന്ദ്ര പദ്ധതിയായ റൂസ മുഖേന കേരളത്തിന് അനുവദിച്ച ആർട്സ് ആൻഡ് സയൻസ് കോളജ് സംസ്ഥാനത്തിന്‍റെ അനാസ്ഥ മൂലം നഷ്ടമാകുന്ന സ്ഥിതിയിൽ. വയനാട് ജില്ലയിൽ കോളജ് അനുവദിക്കാനാണ് 2018-ൽ റൂസ മിഷൻ ബോർഡ് തീരുമാനിച്ചത്. ഇതിനായി 12 കോടി രൂപയും വകയിരുത്തി.

തുടക്കത്തിൽ നാലു ബിരുദ കോഴ്സുകളാണ് ഈ കോളജിൽ തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നത്. കോളജിനായി സംസ്ഥാനം സ്ഥലം ഏറ്റെടുത്തു കൊടുത്താൽ അപ്പോൾതന്നെ കേന്ദ്രം 12 കോടി രൂപ നല്കും. എന്നാൽ 2018-ൽ റൂസ മിഷൻ ഫണ്ട് അനുവദിച്ച് ഇത്ര നാൾ കഴിഞ്ഞിട്ടും കോളജിനായി സ്ഥലം കണ്ടെത്തിക്കൊടുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്ഥലത്തെച്ചൊല്ലി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും തമ്മിൽ തർക്കമുണ്ട്.

ആരോഗ്യ വകുപ്പിന്‍റെ കീഴിൽ മാനന്തവാടി ബോയ്സ് ടൗണിലുള്ള സ്ഥലം കോളജിന് അനുയോജ്യമാണെന്നു കണ്ടെത്തുകയും അതു വിട്ടുനല്കുന്നതിനുള്ള നടപടികൾ ഏറെക്കുറെ പൂർത്തിയാവുകയും ചെയ്തതാണ്. എന്നാൽ, കോളജിനായി നല്കാമെന്നു പറഞ്ഞ സ്ഥലം നല്കാൻ കഴിയില്ലെന്ന നിലപാടിലേക്ക് ആരോഗ്യവകുപ്പിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് എത്തിച്ചേർത്തു. നല്കാമെന്നു പറഞ്ഞതിന് എതിർവശത്തായുള്ള ഭൂമി വിട്ടുനല്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ആ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ കഴിയില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്.


ഇതോടെ കോളജിനായി കേന്ദ്രം അനുവദിച്ച ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യത നിലനില്ക്കുന്നു. 2018-ൽ കോളജ് പ്രഖ്യാപിച്ചപ്പോൾ വയനാട്ടിലെ ആദിവാസി മേഖലയ്ക്ക് സമീപത്തായി കോളജ് നിർമിക്കാമെന്ന നിർദേശം ഉണ്ടായി. അവിടെയും സ്ഥലം ലഭ്യമല്ലാതെ വന്നതോടെയാണ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി തന്നെ കൈമാറ്റം ചെയ്യാമെന്ന് അറിയിച്ചത്. ഇപ്പോൾ വകുപ്പുകൾ തമ്മിലുള്ള തർക്കം മൂത്തതോടെ ഭൂമി വിട്ടുനല്കാൻ ആരോഗ്യവകുപ്പ് തയാറായിട്ടുമില്ല.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.