പാരിതോഷിക പദ്ധതിയില്ല; കയറ്റുമതി മേഖല പ്രതിസന്ധിയിലെന്ന് എക്സ്പോർട്ടേഴ്സ് ഫോറം
Monday, November 18, 2019 12:59 AM IST
കൊച്ചി: കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കിയ പാരിതോഷിക പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകാത്തതിനെത്തുടർന്ന് ഈ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ കൊയർ എക്സ്പോർട്ടേഴ്സ് അസോസിയേഷനും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്‍റെ(ഡിജിഎഫ്ടി) വെബ്സൈറ്റിൽനിന്ന് ആനുകൂല്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അപ്രത്യക്ഷമായിരിക്കുകയാണ്.

ഉത്പന്നങ്ങളെയും രാജ്യത്തെയും ആശ്രയിച്ചു കയറ്റുമതിക്കാർക്കു രണ്ടു മുതൽ അഞ്ചു ശതമാനം വരെ നിശ്ചിത നിരക്കിൽ ഡ്യൂട്ടി ക്രെഡിറ്റുകൾ ലഭിക്കാറുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട ഡിജിഎഫ്ടി അഞ്ചു വർഷത്തേക്കാണു നയം നടപ്പിലാക്കിയത്.
എണ്ണായിരത്തിലധികം ഇനങ്ങളുടെ ചരക്ക് കയറ്റുമതിയെയാണു പാരിതോഷിക പദ്ധതിയിലൂടെ പ്രോത്സാഹിപ്പിച്ചു വന്നത്. ഓഗസ്റ്റ് മുതൽ പദ്ധതി നിലച്ചതിന്‍റെ ആശങ്കയിലാണു കയറ്റുമതിക്കാർ.


വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി നിവേദനങ്ങൾ കേന്ദ്രസർക്കാരിനു നൽകിക്കഴിഞ്ഞു. അനിശ്ചിതത്വം മൂലം ഉത്പന്നവിലയുടെ കാര്യത്തിൽ ആഗോള വിപണിയിൽ മത്സരിക്കാൻ രാജ്യത്തിനു സാധിക്കാത്ത അവസ്ഥയാണെന്നും ഇവർ പറ‍യുന്നു.
ഓഗസ്റ്റ് ഒന്നു മുതലുള്ള ആനുകൂല്യങ്ങൾ പൂർണമായി അനുവദിച്ചില്ലെങ്കിൽ കയറ്റുമതി മേഖല കനത്ത തിരിച്ചടി നേരിടും.

സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ കയറ്റുമതി 30 ശതമാനം കുറയുന്നതു വഴി വിദേശനാണ്യ വരവിനെ സാരമായി ബാധിക്കുമെന്നും ആനുകൂല്യം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം ചെയർമാൻ രാജീവ് പലിച, ഫെഡറേഷൻ ഓഫ് ഇന്ത്യൻ കൊയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ മുൻ ചെയർമാൻ ജോണ്‍ ചാക്കോ, ചെറിയാൻ സേവ്യർ, കേണൽ ഡെറിക് സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.