പിന്നിലും ഹെൽമെറ്റ്
പിന്നിലും ഹെൽമെറ്റ്
Wednesday, November 20, 2019 1:14 AM IST
കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്നു ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി.

ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന നാലു വയസിനു മുകളിൽ പ്രായമുള്ളവരെല്ലാം ഹെൽമെറ്റ് നിർബന്ധമായും ധരിക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി എത്രയും വേഗം സർക്കാർ നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധിയിൽ പറയുന്നു.

ഹെൽമെറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥയിൽ ഇളവനുവദിച്ച് സംസ്ഥാന സർക്കാർ 2003ൽ കൊണ്ടുവന്ന നിയമ ഭേദഗതി നേരത്തേ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ഇതിനെതിരേ സർക്കാർ നൽകിയ അപ്പീലിനു പുറമേ സിംഗിൾ ബെഞ്ചിൽ ജോർജ് ജോണ്‍ നൽകിയ ഹർജിയും വിളിച്ചുവരുത്തി വാദം കേട്ടാണ് ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.
ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി എത്രയും വേഗം സർക്കുലർ ഇറക്കണമെന്നും ഇക്കാര്യം വ്യക്തമാക്കി പത്രങ്ങളിലും ചാനലുകളിലും തിയറ്ററുകളിലും പരസ്യം നൽകുന്ന കാര്യം പരിഗണിക്കണമെന്നും സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഭേദഗതിക്കു മുന്പ് നിലവിലുണ്ടായിരുന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 129 -ാം വകുപ്പ് ഹെൽമെറ്റ് ധരിക്കണമെന്ന വ്യവസ്ഥയിൽ ഇളവു നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിരുന്നു.


ഇതനുസരിച്ച് പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് ധരിക്കുന്നതിൽ ഇളവു നൽകി സംസ്ഥാന സർക്കാർ കേരള മോട്ടോർ വാഹന നിയമത്തിൽ 347- എ എന്ന വകുപ്പ് 2003ൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരേ ജോർജ് ജോണ്‍ നൽകിയ ഹർജിയിൽ 2015 ഒക്ടോബർ 16ന് സിംഗിൾ ബെഞ്ച് 347 എ വകുപ്പ് സ്റ്റേ ചെയ്തിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിന് ഹെൽമെറ്റ് വിഷയത്തിൽ ഇളവു നൽകാൻ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരം നീക്കിയ കേന്ദ്രസർക്കാർ ഇരുചക്ര വാഹനങ്ങളിലെ മുൻ, പിൻ യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം എന്നു വ്യക്തമാക്കി ഭേദഗതി കൊണ്ടുവന്നു.
ഇതോടെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് ധരിക്കുന്നതിൽ ഇളവു നൽകാൻ സർക്കാരിനു കഴിയില്ലെന്നും കേന്ദ്ര നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപകടമുണ്ടായാൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ തലയ്ക്ക് പരിക്കേൽക്കാത്ത തരം ഹെൽമെറ്റ് ധരിക്കണമെന്നാണ് വ്യവസ്ഥയെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

കേന്ദ്ര നിയമ വ്യവസ്ഥയ്ക്കു വിധേയമായി സർക്കുലർ തയാറാക്കി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഡിസംബറോടെ ഇതു നടപ്പാക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും കോടതിയലക്ഷ്യ നടപടിക്ക് ഇടയാക്കുന്നതൊന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.