ആറാം ക്ലാസുകാരി കൊല്ലപ്പെട്ടു; അമ്മ അറസ്റ്റിൽ
ആറാം ക്ലാസുകാരി കൊല്ലപ്പെട്ടു; അമ്മ അറസ്റ്റിൽ
Thursday, November 21, 2019 12:04 AM IST
കുറവിലങ്ങാട്: ഉഴവൂർ കരുനെച്ചിയിൽ ആറാംക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. സംഭവത്തിൽ അമ്മ കസ്റ്റഡിയിലായി. കഴുത്തിൽ തോർത്തുമുറുക്കിയാണ് കൊലപാതകം. കരുനെച്ചിയിൽ വാടകയ്ക്കു താമസിക്കുന്ന കാനാത്തിൽ എം.ജി കൊച്ചുരാമൻ (കുഞ്ഞപ്പൻ)-സാലി ദന്പതികളുടെ മകൾ സൂര്യ രാമനെ(11)യാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്മ സാലി (43)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കു മാനസിക ദൗർബല്യമുള്ളതായി പോലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം അരീക്കര ശ്രീനാരായണ യുപി സ്കൂളിലെ വിദ്യാർഥിനിയായ സൂര്യയെ ഇന്നലെ അമ്മ സ്കൂളിൽ വിട്ടിരുന്നില്ല. സൂര്യയുടെ മൂത്ത സഹോദരൻ ഏഴാം ക്ലാസുകാരൻ സ്വരൂപ് സ്കൂളിൽനിന്നു മടങ്ങിയെത്തിയതോടെ സഹോദരിയെ അന്വേഷിച്ചെങ്കിലും ഉറങ്ങുകയാണെന്ന മറുപടിയാണു നൽകിയത്.
സൂര്യ കിടന്ന മുറിയിൽ കയറാൻ അമ്മ അനുവദിക്കാതെ വന്നതോടെ വാടകവീടിന്‍റെ ഉടമസ്ഥന്‍റെ വീട്ടിലെത്തി സ്വരൂപ് വിവരം പറഞ്ഞു. വീട്ടുടമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ വിളിച്ചുവരുത്തി വാടക വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ അവളെ കൊലപ്പെടുത്തിയെന്ന് അമ്മ വെളിപ്പെടുത്തി.


സൂര്യയെ ഉടൻ ഉഴവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ചു.

ഉഴവൂരിൽ വർഷങ്ങളായി വാടകയ്ക്കു താമസിക്കുകയാണ് കുഞ്ഞപ്പനും സാലിയും മക്കളും. റബർ ടാപ്പിംഗ് നടത്തുന്ന കുഞ്ഞപ്പൻ സെക്യൂരിറ്റി ജോലിക്കും പോകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ഈരാറ്റുപേട്ടയിൽ സെക്യൂരിറ്റി ജോലിയിലായിരുന്നു.
ഇന്നലെ പകൽ സൂര്യയും അമ്മ സാലിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാലാ നെച്ചിപ്പൂഴൂരിലാണ് കുഞ്ഞപ്പന്‍റെ വീട്. സാലി രാമപുരം വെള്ളിലാപ്പിള്ളി ചിറകണ്ടം സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.