ഹരിതം
ഹരിതം
Thursday, November 21, 2019 12:08 AM IST
കുടിവെള്ളം, അതല്ലേ എല്ലാം

നമുക്ക് സമയവും സൗകര്യവും ഉള്ളപ്പോഴല്ല, മൃഗങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. ജീവൻ നിലനിർത്താൻ മാത്രമല്ല, ഉത്പാദനത്തിനും ജലം വേണം. ഫാം തുടങ്ങുന്പോൾ തന്നെ ഉറപ്പാക്കേണ്ട സൗകര്യമാണ് ശുദ്ധജല ലഭ്യത. കാലാവസ്ഥയ്ക്കനുസരിച്ച് മൃഗങ്ങൾ കുടിക്കുന്ന വെള്ളത്തിന്‍റെ അളവിൽ വ്യത്യാസമുണ്ടാകും.


350 കിലോഗ്രാം ഭാരമുള്ള, ശരാശരി 10 ലിറ്റർ പാൽ പ്രതിദിനം തരുന്ന ഒരു സങ്കരയിനം പശു ഒരു ദിവസം കുടിക്കുന്നത് ഏകദേശം 40 ലിറ്റർ വെള്ളമാണ്. വേനൽക്കാലത്ത് ഇത് 60 ലിറ്റർ വരെയാകാം. കറവയുടെ തോത്, അന്തരീക്ഷത്തിലെ ചൂട്, ശരീരഭാരം എന്നിവയെ ആശ്രയിച്ച് പ്രതിദിന കുടിവെള്ള ആവശ്യകത 20-40 ലിറ്റർ ആയിരിക്കുമെന്നു കരുതാം.

പാലിൽ തൊണ്ണൂറു ശതമാനത്തിനടുത്ത് വെള്ളമാണെന്നോർക്കുക. അതിനാൽ ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ അത് ഉത്പാദനത്തെ ബാധിക്കും. തീറ്റയും വെള്ളവും കൂട്ടിക്കലർത്തി കാടി കൊടുക്കുന്ന പരന്പരാഗത രീതിയിൽ നിന്ന് തീറ്റയും വെള്ളവും വെവ്വേറെ കൊടുക്കുന്ന രീതിയിലേക്ക് പതിയെ മാറണം. കുടിക്കാനുള്ള വെള്ളം തെളിഞ്ഞതും മാലിന്യവിമുക്തവുമായിരിക്കണം. മൃഗങ്ങൾക്കുണ്ടാകുന്ന പല പകർച്ച വ്യാധികളും മലിനജലത്തിലൂടെയാണ് പകരുന്നത്.

ശുദ്ധജലം 24 മണിക്കൂറും മൃഗങ്ങൾക്ക് ലഭ്യമാക്കുകയെന്നത് ഉത്തമ പരിപാലനത്തിന്‍റെ ലക്ഷ്യമാകണം. നൂതനമായ ഓട്ടോമാറ്റിക് സംവിധാനങ്ങൾക്ക് ചെലവ് അൽപ്പം കൂടുമെങ്കിലും എപ്പോഴും ജലലഭ്യത ഉറപ്പാക്കാം. പലവിധത്തിലുള്ള ഓട്ടോമാറ്റിക്ക് ഡ്രിങ്കിംഗ് സംവിധാനങ്ങൾ ഇന്നു ലഭ്യമാണ്.

കേവലം ബക്കറ്റും, ക്ലാന്പും ഉപയോഗിച്ചുള്ള ചെലവു കുറഞ്ഞ രീതിയിൽ തുടങ്ങി ഗ്രാവിറ്റി ജലവിതരണ സംവിധാനം, ഡ്രിങ്കിംഗ് ബൗൾ തുടങ്ങി പല രൂപത്തിൽ പശുവിനുതന്നെ നിയന്ത്രിക്കാൻ കഴിയുന്ന ടാപ്പുകൾ, ജലനിരപ്പ് സ്ഥിരമായി നിലനിർത്താവുന്ന കോപ്പകൾ എന്നിവയും ഉണ്ട്. പുത്തൻ സംവിധാനങ്ങൾ ഒരുക്കാനാവാത്തവർക്ക് ദിവസം രണ്ടുമൂന്നു പ്രാവശ്യമെങ്കിലും വെള്ളം നൽകാനുള്ള സൗകര്യം പുൽതൊട്ടിയിലോ, ടാങ്കിലോ ഒരുക്കണം.

കുടിക്കാനുള്ള വെള്ളത്തിനു പുറമെ മറ്റാവശ്യങ്ങൾക്കും ഡയറി ഫാമുകളിൽ വെള്ളം വേണം. കന്നുകാലികളെ കുളിപ്പിക്കാനും തൊഴുത്തും പരിസരവും വൃത്തിയാക്കാനും കൃഷിയാവശ്യങ്ങൾക്കും ജോലിക്കാരുടെ ആവശ്യങ്ങൾക്കും കറവയുൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കും വെള്ളം വേണം. ഇവകൂടി കണക്കിലെടുത്താൽ ഒരു പശുവിനു പ്രതിദിനം 100 ലിറ്റർ വെള്ളം ചുരുങ്ങിയതു വേണ്ടിവരും. കൂടാതെ ജീവനക്കാർക്കുള്ള വെള്ളത്തിന്‍റെ ആവശ്യവും കണക്കാക്കണം. ഒരു ദിവസം ആവശ്യമുള്ള വെള്ളത്തിന്‍റെ മൂന്നിരട്ടി വെള്ളം കൊള്ളുന്ന ടാങ്ക് നിർമിക്കേണ്ടിവരും.

പശുക്കളുടെ എണ്ണം കൂട്ടാൻ പദ്ധതിയുണ്ടെങ്കിൽ ടാങ്ക് നിർമിക്കുന്പോൾ അതും മനസിൽ വേണം. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള ടാങ്കുകൾ വേറെ ആകുന്നതാണ് നല്ലത്. ഒരു കാര്യം ഉറപ്പ്, കറവപ്പശുക്കൾക്ക് ആവശ്യത്തിനുള്ള വെള്ളം ആവശ്യസമയത്ത് നൽകാൻ കഴിഞ്ഞാൽ പാലുത്പാദനത്തിൽ വർദ്ധനയുണ്ടാകും.

ഫോണ്‍-
ഡോ. സാബിൻ: 9446203839

ഡോ. സാബിൻ ജോർജ്

പന്നലല്ല, ഇവൻ ചുരുളി

കണ്ടാൽ തോട്ടുവശങ്ങളിൽ നിൽക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാൽ ഇലക്കറിയായും ഒൗഷധമായും ഉപയോഗിക്കുന്ന പന്നൽ ഇനത്തിൽപ്പെട്ട ചുരുളിയാണിത്. ആദിവാസി സമൂഹം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണിത്. ഇതിന്‍റെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ മൂത്രസബന്ധമായ അസുഖങ്ങൾ മാറും. മൂത്രതടസം ഒഴിവാകും. മലേഷ്യയിലെ പരന്പാരാഗത ഭക്ഷ്യവിഭവവും ഒൗഷധവുമാണിത്.

ബീറ്റാകരോട്ടിൻ, റൈബോഫ്ളാവിൻ, അസ്കോർബിക് ആസിഡ്, കാൽസ്യം, ഇരുന്പ്്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലവേദന, ശരീരവേദന, പനി, മുറിവുകൾ, വയറിളക്കം, തൊലിപ്പുറത്തെ രോഗങ്ങൾ, അതിസാരം എന്നിവയുടെ ചികിത്സയ്ക്കും മലേഷ്യയിൽ ഇത് ഉപയോഗിക്കുന്നു.

ഇതിന്‍റെ അധികം മൂക്കാത്ത ഇലയാണ് കറിയ്ക്ക് ഉപയോഗിക്കുന്നത്. ഇല അരിഞ്ഞു വെയിലത്തോ ആവിയിലോ വാട്ടണം. തുടർന്ന് ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, ഇതിൽ വെളുത്തുള്ളിയിട്ടു മൂപ്പിച്ച ശേഷം ചുരുളിയുടെ ഇലകളിട്ടു വേവിക്കണം. തേങ്ങയും ഉപ്പും പച്ചമുളകും ആവശ്യത്തിനു ചേർത്തു പാകം ചെയ്താൽ രുചികരമായ ഇലക്കറി റെഡി.

ചെടിച്ചട്ടിയിലോ ഒരു മീറ്റർ വീതിയിൽ വാരം എടുത്തോ ചെടി നടാം. വാരം എടുത്തു വളർത്തുന്നിടത്ത് ചെടികൾ തമ്മിൽ അരമീറ്റർ ഇടയകലം വേണം. വളർന്നു വലുതായ ചെടിയുടെ ചുവട്ടിൽ ധാരാളം ചിനപ്പുകൾ പൊട്ടി തൈകൾ ഉണ്ടാകും. ഇവ 15 സെന്‍റീ മീറ്റർ വലിപ്പമാകുന്പോൾ പറിച്ചു നടാം. ഇളം തലകളാണ് കറിക്കു നല്ലത്.

ഫോണ്‍:
സുരേഷ്കുമാർ - 9447468077

സുരേഷ്കുമാർ കളർകോട്


ഇത് കന്‍റോല: കയ്പ്പില്ലാത്ത പാവയ്ക്ക

കാടുകളിൽ കാണുന്ന കയ്പില്ലാത്ത പാവയ്ക്കയായ ക ന്‍റോല കൃഷിയിടത്തിലും. മലയാളത്തിൽ ഗന്‍റോലയെന്നും ഇതിനെ ചിലർ വിളിക്കുന്നുണ്ട്. ഒൗഷധഗുണമേറെയുള്ള കന്‍റോ ലയെ ആലപ്പുഴ കളർകോട് കണ്ണുവള്ളിൽ സുരേഷ്കുമാറാണ് തന്‍റെ പുരയിടത്തിലെ പന്തലിൽ കായ്പിച്ചത്.

നാട്ടുവൈദ്യത്തിൽ ഉൾപ്പെടുത്തി ആദിവാസി, ഗോത്രവർഗക്കാർ ഉപയോഗിക്കുന്ന കന്േ‍റാലയെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കാൻസർ പ്രതിരോധിക്കാൻ കഴിവുണ്ടെന്നതാണ് പ്രധാന കണ്ടെത്തൽ. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാൽ ബ്രെയിൻ ബൂസ്റ്റർ എന്നുമറിയപ്പെടുന്നു. ഹോർമോണ്‍ സന്തുലിതമാക്കുന്നതിനുള്ള ശേഷിയുണ്ട്. പ്രകൃദിദത്ത വേദന സംഹാരിയായും അറിയപ്പെടുന്നു.

സ്വഭാവവ്യതിയാനങ്ങൾ തടയാനുള്ള കഴിവുള്ളതിനാൽ മൂഡ് സ്റ്റെബിലൈസർ എന്ന വിശേഷണവും പല പഠനങ്ങളിലും കാണുന്നു. പൊതുവിൽ ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ സന്തുലിതമാക്കാൻ കഴിവുള്ള നിരവധി ഘടകങ്ങൾ പ്രകൃതി കന്േ‍റാലയിൽ കോർത്തിണക്കിയിട്ടുണ്ട്. അസംസ്കൃത മാംസ്യം, നാരുകൾ, കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ജീവകം എ, ബി-1, ബി-2, ബി-6, എച്ച്, കെ എന്നിവയുടെ കലവറയാണ് കന്േ‍റാല. ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമുള്ള പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, കോപ്പർ, മഗ്നീഷ്യം എന്നീ ധാതുക്കളും ധാരാളമടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകളായ ഒലറിക്,പാൽമിറ്റിക്ക്, ലിനോലിക്, മിരിസ്റ്റിക്, സ്റ്റെറിക് എന്നിവയുടെ സാന്നിധ്യം ഒരു ഒൗഷധഭക്ഷണമായി കന്േ‍റാലയെ മാറ്റുന്നു.


ആന്‍റിഓക്സിഡന്‍റുകളാലും കാർബോ ഹൈഡ്രേറ്റുകളാലും സന്പന്നം. ഇൻസുലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഇൻസുലിൽ ഉത്പാദനം വർധിപ്പിക്കാനുള്ള കന്േ‍റാലയുടെ ശേഷി രക്തത്തിലെ ഷുഗറിന്‍റെ അളവ് ക്രമീകരിക്കുന്നു. പ്രമേഹരോഗികൾക്ക് കന്േ‍റാല രക്ഷകൻ തന്നെയാണ്. തൊലികൾ ചുക്കിച്ചുളിഞ്ഞ് പ്രായമാകുന്ന അവസ്ഥയെ തടയുകയും ചർമത്തിന് കാന്തി നൽകുകയും ചെയ്യും. കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കഴിവുണ്ട്. അമിതമായ വിയർപ്പ് നിയന്ത്രിക്കുകയും ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാർ ഇതു കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിയെ പ്രതിരോധിക്കാം. ധാരാളം ഫോട്ടോനൂട്രിയൻസ് അടങ്ങിയിട്ടുള്ള കാലോറി ഏറ്റവും കുറഞ്ഞ ഭക്ഷണം കൂടിയാണ് ഗന്േ‍റാല. അമിതവണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. 100 ഗ്രാം കന്േ‍റാല കറിയിൽ 17 കലോറി ഉൗർജമേയുള്ളൂ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദഹനപ്രക്രിയയെ കാര്യക്ഷമമാക്കാനും കഴിവുണ്ട്.

തൃശൂറിലെ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്‍റ് ആൻഡ് ജനറ്റിക്ക് റിസോഴ്സസ് ആണ് ഇതിന്‍റെ വിത്ത് സുരേഷിനു നൽകിയത്. കാട്ടിൽ നിന്നു വിത്തു ശേഖരിച്ചാണ് കന്‍റോല പലയിടത്തും കൃഷി ചെയ്യുന്നത്. ഗ്രോബാഗിലും പുരയിടകൃഷിയിലും അനുയോജ്യം. ഈർപ്പമുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നതിനാൽ മഴക്കാല കൃഷിക്ക് അനുയോജ്യമായ വിളയാണിത്. വെള്ളക്കെട്ട് തീരെയിഷ്ടമില്ലാത്തതിനാൽ ചുവട്ടിൽ കൂനകൂട്ടിയും ചാലുകീറിയും കൃഷിയിടത്തിൽ നീർവാർച്ച ഉറപ്പുവരുത്തണം.

നടീൽ കാലം

മാർച്ച്- ഏപ്രിൽ മാസത്തെ പുതുമഴ മുതൽ ഇടവപ്പാതി ശക്തമാകുന്നതുവരെയുള്ള രണ്ടുമാസം വിത്തിറക്കാൻ പറ്റിയ സമയമാണ്. ജലസേചന സൗകര്യങ്ങളുണ്ടെങ്കിൽ ഒക്ടോബർ, ജനുവരി മാസങ്ങളിലും കന്േ‍റാല നടാവുന്നതാണ്.

നടീൽ വസ്തു

പാവലിന്‍റെ വിത്താണ് സാധാരണ നടീൽവസ്തുവായി ഉപയോഗിക്കുന്നത്. എന്നാൽ കന്േ‍റാലയുടെ വിത്തിന് ദീർഘസുഷുപ്തിയുണ്ട്. ഇതിനാൽ മുളയ്ക്കാൻ ആറ്- ഏഴ് മാസമെടുക്കും. തവാരണയിൽ മുളപ്പിച്ചെടുത്ത തൈകളോ വേരുപിടിപ്പിച്ച വള്ളികളോ കിഴങ്ങുകളോ നടാൻ ഉപയോഗിക്കാം. പഴുത്തകായകളിൽ നിന്ന് വിത്തു ശേഖരിച്ച് കഴുകി തണലിൽ ഉണക്കി ആറ്- ഏഴ് മാസങ്ങൾ കഴിഞ്ഞേ പാകാൻ സാധിക്കൂ.

മുൻവർഷങ്ങളിലെ ചെടിച്ചുവട്ടിൽ നിന്നും മുളച്ചുവരുന്ന കിഴങ്ങുകളാണ് ഏറ്റവും അനുയോജ്യമായ നടീൽ വസ്തു. ഒരുവർഷത്തെ വിളവെടുപ്പിനു ശേഷം ചെടികൾ കരിയുന്പോൾ ചുവടിനു മുകളിൽ നിന്നു വെട്ടിയാൽ അവിടെ നിന്നു പുതുനാന്പുകൾ വരും. ഇത്തരത്തിൽ നട്ടെടുത്ത് എട്ടുവർഷം വരെ കൃഷി ചെയ്യാം. മണ്ണു കിളച്ചെടുക്കുന്ന കിഴങ്ങുകൾ അങ്ങനെ തന്നെയോ മുറിച്ച് കഷണങ്ങളാക്കിയോ നടാൻ ഉപയോഗിക്കാം.

പന്തൽ ഇടൽ

പടർന്നു വളരുന്ന ചെടിയായതിനാൽ വളരുന്നമുറയ്ക്ക് പന്തൽ ഇട്ടുകൊടുക്കണം. ചരിച്ചോ മലർത്തിക്കെട്ടിയോ പന്തലിടാം. കോണ്‍ക്രീറ്റ് തൂണുപയോഗിച്ച് സ്ഥിരമായി പന്തൽ നിർമിച്ചാലും നഷ്ടമില്ല.

പരാഗണം പ്രധാന പ്രശ്നം

ആണ്‍- പെണ്‍ ചെടികൾ പ്രത്യേകമുള്ളതിനാൽ പരാഗണത്തിന് ഇവ പ്രത്യേകം വളർത്തണം. കാടുകളിൽ കാണുന്ന ചില നിശാശലഭങ്ങൾ, കരിവണ്ടുകൾ, ചിത്രശലഭങ്ങൾ, തേനീച്ചകൾ എന്നിവയാണ് കന്േ‍റാലയിൽ പരാഗണം നടത്തുന്നത്. എന്നാൽ നാട്ടിൻപുറങ്ങളിൽ ഇത്തരം ഷഡ്പദങ്ങളുടെ അഭാവം പരാഗണത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ ആണ്‍പൂവ് കൈ കൊണ്ട് ഒടിച്ച് പെണ്‍പൂവിൽ മുട്ടിച്ച് പരാഗണം നടത്തിയാണ് സുരേഷ്കുമാർ കന്‍റോലയെ കായ്പ്പിച്ചത്. ഒരു ആണ്‍പൂകൊണ്ട് 10 പെണ്‍പൂക്കളിൽ പരാഗണം നടത്താം.

ഉച്ചയ്ക്കുമുന്പ് പരാഗണം നടത്തുന്നതാണ് നല്ലത്. കൃത്രിമപരാഗണം നടത്താനുള്ള സൗകര്യത്തിനായി പന്തലിന്‍റെ ഉയരം നെഞ്ചോളം ക്രമീകരിച്ചു വേണം തയാറാക്കാൻ. അധികമുള്ള ആണ്‍പൂക്കൾ രാവിലെ ഇറുത്തെടുത്ത് ഈർപ്പം കടക്കാതെ പ്ലാസ്റ്റിക് ജാറുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അടുത്ത ദിവസത്തെ പരാഗണത്തിനുപയോഗിക്കാം. 20 പെണ്‍ചെടിക്ക് ഒരു ആണ്‍ചെടി മതിയാകും. തുടർച്ചയായി പൂന്പൊടി ലഭിക്കേണ്ടതിന് മൂന്നു മാസത്തെ ഇടവേളകളിൽ ഒരു ആണ്‍ചെടിയെങ്കിലും വളർത്തിയെടുക്കണം.

മണ്ണിന്‍റെ വളക്കൂറു നോക്കി വേണം വളപ്രയോഗം നടത്താൻ. പത്തുകിലോ ഉണക്കിപ്പൊടിച്ച പഴകിയ കാലിവളം വേണം അടിവളമായി നൽകാൻ. 250 ഗ്രാം വേപ്പിൻപിണ്ണാക്ക് ഇതിനൊപ്പം ചേർത്താൽ നിമാവിരകളുടെ ശല്യം നിയന്ത്രിക്കാം. വള്ളിയായി പടരുന്നതോടെ ചുവട് വൃത്തിയാക്കി 250 ഗ്രാം വീതം കുതിർത്ത കടലപ്പിണ്ണാക്കും എല്ലുപൊടിയും ഇട്ടുകൊടുക്കുന്നത് വിളവർധനയ്ക്ക് നല്ലതാണ്.

നിമാവിരകളുടെ ആക്രമണമാണ് കൂടുതലായി കാണുന്നത്. ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണസ് കലർത്തി നടീൽവസ്തു അതിൽ മുക്കി തണലിൽ ഉണക്കി നടാം. വേപ്പിൻ പിണ്ണാക്ക് തടങ്ങളിൽ ഇട്ടുകൊടുക്കുന്നതും നിമവിരയെ തടയും.

സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ ഏറെപ്രിയമുള്ള ഒന്നാണ് കന്‍റോല. 16 കിലോ വരെ ഒരു ചുവട്ടിൽ നിന്നു ലഭിക്കും. കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽപന. കായ്ച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് പ്രായമാകും. പച്ചായകൾ മുറിച്ച് അരിഞ്ഞ് അതുവഴി കറിവയ്ക്കാം. സുരേഷ് കുമാർ കർഷക വിപണിവഴിയാണ് ഇതെല്ലാം വിൽക്കുന്നത്.
ഫോണ്‍:
സുരേഷ്- 94474 68077.


ടോം ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.