പാലായ്ക്ക് ആവേശം പകരാൻ കാർഷിക മേളയ്ക്ക് 27ന് തുടക്കം
പാലായ്ക്ക് ആവേശം പകരാൻ  കാർഷിക മേളയ്ക്ക് 27ന് തുടക്കം
Thursday, November 21, 2019 12:21 AM IST
പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇൻഫാമിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കാർഷികമേളയ്ക്ക് 27നു പാലായിൽ തുടക്കമാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ, വികസന ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് ഡിസംബർ ഒന്നുവരെ കാർഷിക മേള ഒരുക്കിയിരിക്കുന്നത്.

നബാർഡ്, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ഹോർട്ടികൾച്ചർ, വ്യവസായ, ജലവിഭവ വകുപ്പുകൾ, നാളികേര വികസന ബോർഡ്, കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ എന്നിവയുടെ പിൻതുണയോടെ പിഎസ്ഡബ്ല്യുഎസിന്‍റെ ആയിരത്തിൽപരം സ്വയംസഹായ സംഘങ്ങളിലും കർഷക ദളങ്ങളിലും അംഗങ്ങളായ ഇരുപതിനായിരത്തിൽപരം ഗ്രാമീണ കർഷക കുടുംബങ്ങളുടെ പങ്കാളിത്തവും ഉണ്ടാകും.

ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൊരുന്നോലിൽ- പുഴക്കര മൈതാനത്ത് സജ്ജീകരിക്കുന്ന പന്തലിലാണ് മേള. കാർഷികവിളകൾ, കാർഷിക ഉല്പന്നങ്ങൾ, മൂല്യവർധിത ഉല്പന്നങ്ങൾ, പുഷ്പങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ തരത്തിലുള്ള വിഭവങ്ങളാൽ സജ്ജീകരിക്കും. സ്റ്റാളുകൾക്കും വ്യക്തിഗത കാർഷികവിളകൾക്കും മത്സരങ്ങൾ ഉണ്ടായിരിക്കും. കലാ, കായിക, സാംസ്കാരിക മത്സരങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ, കർഷകസംഗമം, സമ്മേളനങ്ങൾ, പരിശീലനപരിപാടികൾ, ഫ്ളവർഷോ, ഫുഡ്കോർട്ട്, അമ്യൂസ്മെന്‍റ് പാർക്ക്, ഡോഗ്ഷോ, ഗാനമേളകൾ, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമാണ്.


കർഷകസംരംഭകരും വ്യാപാര, വ്യവസായ സംരംഭകരും നൂറിൽപരം പ്രദർശന വിപണന സ്റ്റാളുകൾ മേളയിൽ ഒരുക്കും. കാലാവസ്ഥാ വ്യതിയാനവും പ്രളയദുരിതങ്ങളും മൂലം പ്രതിസന്ധി നേരിടേണ്ടിവരുന്ന കർഷകരെ സഹായിക്കാനായി ആവിഷ്കരിക്കുന്ന ‘കർഷക സുരക്ഷാനിധി’ യുടെ ഉദ്ഘാടനവും കാർഷികമേളയിൽ ഉണ്ടാകും.

ഓലമെടച്ചിൽ, തൊപ്പിപ്പാള കുത്ത്, ചൂലുകുത്ത്, പാചകമത്സരം, ക്വിസ് മത്സരം, കരോക്കെ ഗാനമത്സരം, ഡോഗ് ഷോ, വിദേശയിനം നായ്കുട്ടികളുടെ വിൽപന, പുഷ്അപ്പ്, സൈക്കിൾ സ്ലോറൈസ്, കഷണ്ടിമത്സരങ്ങൾ, മാർഗംകളി, നാടൻ പാട്ടുമത്സരം, സെമിനാറുകൾ, വിവിധ മേഖലകളിൽ മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കൽ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരിക്കിയിട്ടുള്ളത്. വിവിധ ദിനങ്ങളിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജേക്കബ് മുരിക്കൻ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ നേതാക്കൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങി നിരവധി പേർ വേദികളെ സന്പന്നമാക്കും. ഡിസംബർ രണ്ടിനു രാവിലെ ഒന്പതു മുതൽ മേളയിൽ പ്രദർശിപ്പിച്ച കാർഷിക വിളകൾ, ഉല്പന്നങ്ങൾ എന്നിവയുടെ വില്പനയും ലേലവും നടത്തപ്പെടും. പത്രസമ്മേളനത്തിൽ പിഎസ്ഡബ്ല്യുഎസ് ഭാരവാഹികളായ ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഡാന്‍റീസ് കൂനാനിക്കൽ, ജോയി മടിക്കാങ്കൽ, സിബി കണിയാംപടി, ജോസ് നെല്ലിയാനി, പി.വി. ജോർജ് പുരയിടം, ജോയി വട്ടക്കുന്നേൽ, ആൽബിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.