ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സച്ചെലവ് ഇളവ്: അർഹരായവരെ കണ്ടെത്തുന്ന രീതിയിൽ മാറ്റം
ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സച്ചെലവ് ഇളവ്:   അർഹരായവരെ കണ്ടെത്തുന്ന രീതിയിൽ മാറ്റം
Friday, November 22, 2019 12:19 AM IST
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ രോഗികളെ സാമൂഹിക- സാന്പത്തിക സ്ഥിതി അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കുന്നതിനുള്ള നടപടിക്രമങ്ങളിലും ചികിത്സച്ചെലവ് ഇളവിന് അർഹരായ രോഗികളെ കണ്ടെ ത്തുന്നതിന് പിന്തുടരുന്ന രീതിയിലും മാറ്റം വരുത്താൻ തീരുമാനിച്ചു.

കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ കരട് ശിപാർശ കൂടി കണക്കിലെടുത്താണ് ഭരണസമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോഴുള്ള വിഭാഗങ്ങൾ അടുത്ത മാസം ഒന്നു മുതൽ ഉണ്ടായിരിക്കുന്നതല്ല.

ഇനി മുതൽ കേരള ഗവണ്‍മെന്‍റ് രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും രോഗികളെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നത്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ (എപിഎൽ), ചികിത്സാ സൗജന്യം ആവശ്യമില്ലാത്തവർ, വിദേശികൾ മുതലായവർ ചികിത്സച്ചെലവ് പൂർണമായും വഹിക്കണം. ഇവരെ കാറ്റഗറി ഡി-യിൽ ഉൾപ്പെടുത്തും. മെഡിക്കൽ റീഇംബേഴ്സ്മെന്‍റ്, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയുള്ള ബിപിഎൽ കാർഡ് ഉടമകളും കാറ്റഗറി ഡി-യിൽപ്പെടും. രോഗികളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നത് അഞ്ച് വർഷത്തേക്ക് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം വീണ്ടും സാമൂഹിക- സാന്പത്തിക സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ കാറ്റഗറിയിൽ മാറ്റം വരുത്തും

എ, ബി ഇളവ് ലഭിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഭരണസമിതി നിശ്ചയിക്കുന്നതു പ്രകാരം മാറ്റം വരും. ആയുഷ്മാൻ ഭാരത് പദ്ധതി പൂർണമായി നടപ്പാക്കുന്നതുവരെ ദാരിദ്യ്രരേഖയ്ക്ക് താഴെയുളള രോഗികളെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കും. എ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് ചികിത്സച്ചെലവിൽ 100 ശതമാനം ഇളവ് നൽകും. ബി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ചികിത്സാ നിരക്കിൽ 30 ശതമാനം കിഴിവ് ലഭിക്കും.


രോഗികൾ ചികിത്സയ്ക്ക് വരുന്പോൾ എല്ലാ രേഖകളും ഹാജരാക്കേണ്ട താണ്. ചികിത്സാ നിരക്കിലെ ഇളവിനായി നൽകുന്ന വിവരങ്ങളുടെ ആധികാരികത ഇൻസ്റ്റിറ്റ്യൂട്ടിലെ വിജിലൻസ് സെൽ പരിശോധിച്ച് ഉറപ്പുവരുത്തും.

ഹാജരാക്കേണ്ട രേഖകൾ

1. ഭവനരഹിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സാക്ഷ്യപത്രം

2. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തൃതി വ്യക്തമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സാക്ഷ്യപത്രം

3. വിധവാ സർട്ടിഫിക്കറ്റ് (കുടുംബത്തിൽ വിധവകൾ ഉളളവർ)

4. കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകൾ
(ബുദ്ധിമാന്ദ്യമുള്ളവ്യക്തി/ വികലാംഗർ/ കാൻസർരോഗി/ എച്ച്ഐവി ബാധിതർ/ഡയാലിസിസിന് വിധേയരാകുന്നവർ/കിടപ്പുരോഗികൾ)

5. പട്ടികജാതി-വർഗ സർട്ടിഫിക്കറ്റും കുടുംബത്തിൽ സ്ഥിര വരുമാനം ഉളളവർ ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.