പള്ളികൾ പിടിച്ചെടുക്കുന്നുവെന്ന പ്രചാരണം സഭയെ തകർക്കാൻ: ഓർത്തഡോക്സ് വിഭാഗം
Friday, November 22, 2019 1:34 AM IST
കൊച്ചി: സുപ്രീംകോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് സഭ പള്ളികൾ പിടിച്ചെടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സഭയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത. കോടതി വിധിയെതുടർന്ന് ഒരിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചിട്ടില്ല. എന്നാൽ യാക്കോബായ വിഭാഗം മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. പിറവം പള്ളിയിലടക്കം നടന്നത് ഇതിന്‍റെ ഭാഗമാണെന്നും കൊച്ചയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടൽ നടന്നിട്ടില്ല. കോടതി ഉത്തരവ് പ്രകാരം പള്ളികളുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറേണ്ടതിന് പകരം യാക്കോബായ വിശ്വാസികളെ പള്ളിക്കുള്ളിൽ കയറ്റി മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തത്. സുപ്രീംകോടതിയുടെ മറ്റ് വിധികൾ നടപ്പാക്കാൻ കാണിച്ച ആവേശം സർക്കാർ ഈ വിഷയത്തിൽ കൈക്കൊണ്ടില്ല. ഈ കാരണങ്ങളാലാണ് പിറവത്തും കോതമംഗലത്തുമടക്കം സംഘർഷം ഉണ്ടാകാനിടയായതും വിശ്വാസികൾക്കും വൈദികൾക്കും അക്രമങ്ങൾ നേരിടേണ്ടി വന്നതും. ഇത് പ്രതിഷേധാർഹമാണ്. ഭൂരിഭാഗം വിശ്വാസികളും സമാധാനം ആഗ്രഹിക്കുകയും ഒന്നിച്ച് ആരാധിക്കുകയും ചെയ്യണമെന്നുള്ളവരാണ്. എന്നാൽ തെറ്റായ ചില പ്രചാരണങ്ങൾ വിശ്വാസികളെ രണ്ട് തട്ടിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍, എംഒഎസ്‌സി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ജോണ്‍സ് ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.