കോട്ടയം സ്വദേശിനി കാമുകനെത്തേടി പോയത് ഭര്‍ത്താവിനെ കുത്തിവീഴ്ത്തിയ ശേഷം
Thursday, December 5, 2019 11:25 PM IST
തലശേരി: ഭർത്താവിനെ കുത്തിവീഴ്ത്തിയശേഷം കാമുകനെത്തേടി കോട്ടയം സ്വദേശിനി തലശേരിയിലെത്തിയെന്ന് പോലീസ്. കോട്ടയത്തിനടുത്ത ഗ്രാമത്തില്‍നിന്നാണ് ഭര്‍തൃമതിയും മൂന്നു മക്കളുടെ അമ്മയുമായ യുവതി കാമുകനെ തേടി കഴിഞ്ഞ ദിവസം തലശേരിയിലെത്തിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എടക്കാട് സ്വദേശിയെ തേടിയാണ് മുപ്പത്തിരണ്ടുകാരി നഗരത്തിലെത്തിയത്. എന്നാല്‍, കാമുകി എത്തുന്നതറിഞ്ഞു യുവാവ് വിദേശത്തേക്കു കടന്നു. കാമുകനെ തേടിയലഞ്ഞ യുവതിയെ ഒടുവില്‍ പോലീസ് മഹിളാമന്ദിരത്തിലാക്കി. പോലീസിന്‍റെ അന്വേഷണത്തിലാണ് കാമുകന്‍ വിദേശത്തേക്കു കടന്നതായി അറിഞ്ഞത്.

ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പ്രണയത്തിലായത്. എല്ലാ ചൊവ്വാഴ്ചയും യുവാവ് കോട്ടയത്തെത്തുകയും യുവതിയുമായി ഒരു ദിവസം ചെലവഴിക്കുകയും പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് പതിവുപോലെ യുവാവ് കോട്ടയത്തെത്തി. ഈ ദിവസം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ യുവാവിനെ യുവതി സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു. വീട്ടില്‍ ഒരു പകല്‍ ഇരുവരും ഒരുമിച്ചു കഴിയുകയും ചെയ്തു. എന്നാൽ, സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു. ഇതുസംബന്ധിച്ചു ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും യുവതി കത്തികൊണ്ട് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കാമുകനെ തേടി യുവതി കണ്ണൂരിലേക്കു വണ്ടി കയറി.


മൂന്നു മക്കളുടെ അമ്മയായ യുവതി തനിക്ക് ഒരു കുട്ടി മാത്രമേയുള്ളൂവെന്നാണ് കാമുകനോടു പറഞ്ഞിരുന്നത്.

മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ യുവതിയെ സഹോദരനെ വിളിച്ചുവരുത്തി പോലീസ് നാട്ടിലേക്കു തിരിച്ചയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.