മെമുവിൽ ഉള്ള സീറ്റുപോലും കാലിയെന്നു റെയിൽവേ!
മെമുവിൽ ഉള്ള സീറ്റുപോലും കാലിയെന്നു റെയിൽവേ!
Friday, December 6, 2019 11:40 PM IST
കൊച്ചി: എറണാകുളത്തുനിന്ന് ആലപ്പുഴ വരെയുള്ള മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള യാത്രക്കാരുടെ ആവശ്യത്തോടു പുറംതിരിഞ്ഞു റെയിൽവേ. വലിയ തിരക്കുള്ള ട്രെയിനിൽ കോച്ചുകൾ വർധിപ്പിക്കാൻ പര്യാപ്തമായ യാത്രക്കാർ നിലവിലില്ലെന്ന വിചിത്രവാദമാണു റെയിൽവേ ഉന്നയിക്കുന്നത്. റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻ മാനേജർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിലാണു ഇക്കാര്യം പറയുന്നത്.

മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം 12 നിന്നു 16 ആക്കി വർധിപ്പിക്കാൻ കഴിയില്ലെന്നു റെയിൽവേ അറിയിച്ചു. 12 കോച്ചുകളുള്ള മെമു മാത്രമേ കൊല്ലത്തുള്ള യാർഡിൽ റിപ്പയർ ചെയ്യാനാകൂ എന്നതും കോച്ചു കൂട്ടാൻ തടസമാണ്. യാർഡിൽ സൗകര്യം വർധിപ്പിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനു കഴിയാത്ത സാഹചര്യമാണ്.

തുറവൂരിൽനിന്ന് എറണാകുളം വരെയുള്ള 28 കിലോമീറ്റർ ദൂരം മാത്രമാണു ട്രെയിനിൽ തിരക്ക് കൂടുതലുള്ളത്. മെമുവിന്‍റെ ഒരു കൊച്ചിൽ 65 പേർക്ക് ഇരിക്കാനും 114 പേർക്ക് നിൽക്കാനും കഴിയും. 12 എണ്ണത്തിൽ 915 -927 പേർക്കു ഇരുന്നും 1,647 പേർക്ക് നിന്നും യാത്ര ചെയ്യാം. മൊത്തം 2,562 പേർക്ക് ഒരേസമയം യാത്രചെയ്യാം. എന്നാൽ, ശരാശരി 386- 600 യാത്രക്കാരാണു യാത്ര ചെയ്യുന്നത്.


സാധാരണ മെമുവിൽ എട്ടു കോച്ചുകളാണുള്ളത്. ആലപ്പുഴ തീരദേശപാതയുടെ പ്രാധാന്യം കണക്കിലെടുത്താണ് 12 കോച്ചുകളാക്കിയിട്ടുള്ളത്. പുതിയ മെമു ഏർപ്പെടുത്തിയതോടെ യാത്രാസമയം കുറയ്ക്കാനും സമയനിഷ്ട പാലിക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും റെയിൽവേയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലെ അഭിഭാഷകനായ വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനുവും ചേർത്തല തുറവൂർ സ്വദേശി പ്രേംകുമാറും സമർപ്പിച്ച ഹർജിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് റെയിൽവേയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള മറുപടിയായാണു റെയിൽവേ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.

അതേസമയം, 16 കോച്ചുള്ള പഴയ പാസഞ്ചർ ട്രെയിനിലെ ആളുകളെ 12 കോച്ചുള്ള മെമു ട്രെയിനിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന സത്യവാങ്മൂലത്തിലെ വിചിത്രമായ വാദം ഉൾക്കൊള്ളാനാവുന്നതല്ലെന്നു ഡി.ബി. ബിനു പറഞ്ഞു.


സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.