തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, വേട്ടയാടുന്ന കാമറകൾ: കാനം, തിരുവഞ്ചൂർ, സികെപി
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, വേട്ടയാടുന്ന കാമറകൾ: കാനം, തിരുവഞ്ചൂർ, സികെപി
Friday, December 6, 2019 11:42 PM IST
തൃശൂർ: വാർത്താചാനലുകൾ തമ്മിലുള്ള കടുത്ത മത്സരം വളച്ചൊടിച്ചും മായം കലർത്തിയുമുള്ള വാർത്തകളും തെറ്റായ വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ദുരവസ്ഥയിലേക്കെത്തിച്ചെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

നിയമസഭയിൽ അബദ്ധവശാൽ ഒരു വാക്കു തെറ്റായി ഉച്ചരിച്ചുപോയതു ട്രോളാക്കി അധിക്ഷേപിക്കുന്ന സംസ്കാരത്തിലേക്കു മാധ്യമരംഗം മാറിയെന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതെല്ലാം തമാശയാണെന്നു മാധ്യമപ്രവർത്തകർ പറയും, എന്നാൽ ഞങ്ങളുടെ ജീവിതത്തിന്മേലാണ് ആ തമാശകളിയെന്ന് ഓർക്കണം: തിരുവഞ്ചൂർ പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ബഹളമെല്ലാം കഴിഞ്ഞു രണ്ടു ദിവസം വിശ്രമിക്കാൻ കുടുംബ സമേതം കന്യാകുമാരിയിലേക്കു പോയ തന്നെ ചാനൽ കാമറകളുമായി പിറകേ നടന്നു വേട്ടയാടിയതിന്‍റെ വിശേഷമാണു ബിജെപി സംസ്ഥാന പ്രസിഡന്‍റായിരുന്ന സി.കെ. പത്മനാഭൻ അവതരിപ്പിച്ചത്.

കേരള പത്രപ്രവർത്തക യൂണിയൻ 55-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ നടന്ന ‘മാധ്യമങ്ങളുമായുള്ള ദുരനുഭവങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. മാധ്യമങ്ങളുമായി സംസാരിക്കുന്പോൾ അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണുള്ളതെന്നു മൂന്നു നേതാക്കളും അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ സിപിഐയുടെ എൽദോ ഏബ്രഹാം എംഎൽഎയ്ക്കു പോലീസ് മർദനമേറ്റ സംഭവവും ശബരിമല വിഷയവും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കാനം രാജേന്ദ്രന്‍റെ ദുരനുഭവ വിവരണം. എൽദോ എംഎൽഎയ്ക്കു പോലീസിന്‍റെ ലാത്തിയടിയേറ്റെന്ന സംഭവം നടന്നതിനു തൊട്ടുപിറകേ ചാനൽ ലേഖകർ ചോദ്യങ്ങളുമായി എത്തി. അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നു മറുപടി നൽകി. ഓരോ ദിവസവും താൻ നൽകിയ പ്രതികരണത്തിന്‍റെ ശരിയായ അന്തഃസത്ത ചോർത്തിക്കളഞ്ഞും വാക്കുകളെ എഡിറ്റ് ചെയ്തുനീക്കിയും അപഹാസ്യനാക്കുന്ന വിധത്തിലാണു ചാനലുകൾ റിപ്പോർട്ടു ചെയ്തത്.


തെരഞ്ഞെടുപ്പു പ്രചാരണ ബഹളം അവസാനിപ്പിച്ചു രണ്ടു ദിവസമെങ്കിലും മനഃസമാധാനത്തോടെ കഴിയാനാണു കന്യാകുമാരിയിലെത്തിയതെന്നു സി.കെ. പദ്മനാഭൻ പറഞ്ഞു. പക്ഷേ, പിറകെ പ്രതികരണം തേടി മാധ്യമങ്ങളുടെ ഫോണുകളെത്തി. കന്യാകുമാരിയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ, കന്യാകുമാരിയിലേക്കു വരാമെന്നായി മാധ്യമപ്പട. ഒഴിഞ്ഞുമാറി. എന്നു തിരിച്ചുവരുമെന്ന ചോദ്യത്തിനു മറുപടി നൽകാതെ ഉഴപ്പി. രണ്ടു ദിവസം കഴിഞ്ഞു കോഴിക്കോട്ടേക്കു മടങ്ങാൻ ട്രെയിൻ കയറി. സീറ്റിൽ ഇരുന്നതേയുള്ളൂ. മുന്നിൽ കാമറയുമായി മാധ്യമപ്രവർത്തകർ. റിസർവേഷൻ ചാർട്ട് പരിശോധിച്ച് എത്തിയതാണ്. വാർത്ത അപ്പോൾത്തന്നെ സംപ്രേഷണം ചെയ്തു. സ്വകാര്യതയിലേക്കും സ്വസ്ഥതയിലേക്കും കാമറയുമായി നിൽക്കുന്ന അവസ്ഥ വളരെ ദയനീയമാണെന്നു സി.കെ. പത്മനാഭൻ വിവരിച്ചു.

പി.എ. കുര്യാക്കോസ് മോഡറേറ്ററായിരുന്നു. ചീഫ് വിപ്പ് എൻ. രാജൻ, സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്‍റ് വി. പ്രതാപ് ചന്ദ്രൻ, ജനറൽ സെക്രട്ടറി എ. മാധവൻ, പി. അരവിന്ദാക്ഷൻ, എൻ. ശ്രീകുമാർ, അലക്സാണ്ടർ സാം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.