കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം ക്യാന്പ് സമാപിച്ചു
കേരള കോണ്‍ഗ്രസ് -എം  ജോസഫ് വിഭാഗം ക്യാന്പ് സമാപിച്ചു
Saturday, December 7, 2019 12:32 AM IST
അടൂർ: കേരള കോണ്‍ഗ്രസ് - എമ്മിന് ചെയർമാൻ ഉടനുണ്ടാകുമെന്നു വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. പാർട്ടിയുടെ ദ്വിദിന നേതൃക്യാന്പ് സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 14നു തൊടുപുഴയിൽ സംസ്ഥാന കമ്മിറ്റിയോഗം ചേരും. വരണാധികാരിയെ കമ്മിറ്റി തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സംസ്ഥാന വ്യാപകമായി സമരപരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.

16ന് രാവിലെ പത്തു മുതൽ കോട്ടയത്തു പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ കൂട്ടധർണ സംഘടിപ്പിക്കും. പ്രധാനമന്ത്രിക്കു റബർ കർഷകർ ഒപ്പിട്ട ഭീമഹർജി നൽകും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ സംയോജനനീക്കം ഉപേക്ഷിക്കണമെന്നും ക്യാന്പ് ആവശ്യപ്പെട്ടു. 2020 ഏപ്രിൽ 15ന് മുന്പായി നിയോജകമണ്ഡലങ്ങൾതോറും പ്രവർത്തക കണ്‍വണ്‍ഷനുകളും 14 ജില്ലാറാലികളും സംഘടിപ്പിക്കും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജോയി ഏബ്രഹാം,മോൻസ് ജോസഫ്, റ്റി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, ഡി.കെ.ജോണ്‍, ജോണ്‍ കെ.മാത്യൂസ്, കുഞ്ഞുകോശി പോൾ, മാത്യു ജോർജ്, ജേക്കബ് ഏബ്രഹാം, തോമസ് എം. മാത്തുണ്ണി, വി.സി. ചാണ്ടിമാസ്റ്റർ, സാജൻ ഫ്രാൻസിസ്, വിക്ടർ ടി. തോമസ്, കൊട്ടാരക്കര പൊന്നച്ചൻ, കെ.എഫ്. വർഗീസ്, ഏബ്രഹാം കലമണ്ണിൽ, കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള, സേവി കുരിശുവീട്ടിൽ, വർഗീസ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.


സജി മഞ്ഞക്കടന്പിൽ, പ്രഫ.എംജെ. ജേക്കബ്, ഷിബു തെക്കുംപുറം, സി.വി. കുര്യാക്കോസ്, ജോബി ജോണ്‍, മാത്യു വർഗീസ്, പി.എം. ജോർജ്, അബ്ദുൾ സലാം, റോജസ് സെബാസ്റ്റ്യൻ, അജിത് മുതിരമല, ഷീലാ സ്റ്റീഫൻ, രാഗേഷ് ഇടപ്പുര, മേരി സെബാസ്റ്റ്യൻ, ലിസി ജോസ് തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.