ചർച്ച് ആക്ടിന്‍റെ പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ: മാർ ആലഞ്ചേരി
ചർച്ച് ആക്ടിന്‍റെ പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ: മാർ ആലഞ്ചേരി
Saturday, December 7, 2019 12:32 AM IST
കൊച്ചി: ചർച്ച് ആക്ടിന്‍റെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്കു പിന്നിൽ സമൂഹത്തിൽ മേൽക്കൈ നേടാനായി നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ശക്തികളും അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരുമാണെന്നു കെസിബിസി പ്രസിഡന്‍റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭരണരംഗത്തു നിക്ഷിപ്ത താത്പര്യങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും കെസിബിസി സമ്മേളനത്തിനു ശേഷം പിഒസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സ്വത്തു സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക നിയമം നിർമിക്കണമെന്നും നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും പ്രചരിപ്പിക്കുന്നവർ, ക്രിസ്തീയ സഭകൾക്കോ സർക്കാരിനോ ഇല്ലാത്ത ചില നിക്ഷിപ്ത താല്പര്യങ്ങളുള്ളവരാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ സഭയും പൊതുസമൂഹവും തിരിച്ചറിയുന്നുണ്ട്. സഭാവിരുദ്ധ ശക്തികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ഇക്കാര്യത്തിൽ വിശ്വാസികൾ ആശങ്കപ്പെടേണ്ടതുമില്ല.

ഭരണരംഗത്തു കക്ഷിരാഷ്‌ട്രീയ താത്പര്യങ്ങളുടെ പേരിൽ ചില വകുപ്പുകളിൽ നടക്കുന്ന വഴിവിട്ട ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും തുടർച്ചയായി വിമർശനവിധേയമായിട്ടും വേണ്ട തിരുത്തലുകൾ വരുത്താൻ ഭരണരംഗത്തുള്ളവർ ശ്രമം നടത്താതിരിക്കുന്നതിൽ പൊതുസമൂഹത്തിനുള്ള ആശങ്കയിൽ കെസിബിസിയും പങ്കുചേരുന്നു. ഭരണകർത്താക്കൾ നിക്ഷിപ്ത താത്പര്യങ്ങളോടെ തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായുള്ള ആരോപണങ്ങൾ വർധിച്ചുവരുന്നത് നിർഭാഗ്യകരമാണ്.

വിദ്യാഭ്യാസ രംഗം രാഷ്‌ട്രീയവത്കരിക്കുന്നതിൽ ആശങ്ക

കലാലയ രാഷ്‌ട്രീയം നടപ്പാക്കാനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബിൽ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്കയുണ്ട്. രാഷ്‌ട്രീയം അനുദിനം അക്രമാസക്തവും പ്രതിലോമകരവുമായി മാറുന്ന സമീപകാലത്തു കലാലയങ്ങളെ കലാപ രാഷ്‌ട്രീയത്തിന്‍റെ പഠനക്കളരികളാക്കാനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതു ശുഭോദർക്കമല്ല. ജനാധിപത്യ സംവിധാനത്തിലെ രാഷ്‌ട്രീയ പരിശീലനത്തിന്‍റെ ആവശ്യകത അംഗീകരിക്കുന്പോൾത്തന്നെ ഈ ബില്ലിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചു നിഷ്പക്ഷമതികൾക്ക് ആശങ്കയുണ്ട്.

കൂ പ്പുകുത്തുന്ന പഠനനിലവാരം മറച്ചുവച്ച് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാർക്കുദാനത്തിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും വിദ്യാർഥികളെ ജയിപ്പിച്ചെടുക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ കലാലയങ്ങളെ കലാപഭൂമിയാക്കുന്ന വിദ്യാർഥിരാഷ്‌ട്രീയം നിയമാനുസൃതമാക്കണം എന്ന വാദം യുക്തിരഹിതമാണ്. പ്രിൻസിപ്പൽമാരുടെ അധികാരവും മാനേജുമെന്‍റുകളുടെ അവകാശങ്ങളും കവർന്നെടുക്കാനുള്ള നീക്കം ഇപ്പോഴുള്ള പഠനാന്തരീക്ഷവും പഠനനിലവാരവും കുട്ടികളുടെ ഭാവിയും തകർക്കുന്നതിനേ ഉപകരിക്കൂ എന്നു കെസിബിസി ആശങ്കപ്പെടുന്നു.

2016 മുതൽ കഴിഞ്ഞ നാലു വർഷങ്ങളായി നിയമനാംഗീകാരം കിട്ടാതെ സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. 2013-14 വർഷങ്ങളിൽ കോളജുകളിൽ അനുവദിച്ച പുതിയ കോഴ്സുകൾക്കും 2014-15 വർഷം അനുവദിച്ച ഹയർസെക്കൻഡറി സ്കൂളുകളിലും തസ്തിക നിർണയം നടത്തി അധ്യാപകരെ നിയമിക്കാനുള്ള സത്വര നടപടി സർക്കാർ സ്വീകരിക്കണം.

ക്രൈസ്തവവിശ്വാസികൾ ആരാധനയ്ക്കും മതപഠനത്തിനുമായി പരന്പരാഗതമായി വിനിയോഗിക്കുന്ന ഞായറാഴ്ചകളിൽ തുടർച്ചയായി കുട്ടികളുടെ മത്സരങ്ങളും അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധങ്ങളായ പരിശീലനങ്ങളും നടത്താനുള്ള ഉദ്യോഗസ്ഥ നിലപാടുകൾ ഈ അടുത്തകാലത്തു വർധിച്ചുവരുന്നതിൽ ഉത്കണ്ഠയുണ്ട്.


സമാധാനശ്രമം തുടരണം

യാക്കോബായ- ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സഭയിൽ നടക്കുന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. പ്രശ്നങ്ങൾ സഭയ്ക്കുള്ളിൽ പരിഹരിക്കാമെന്ന ഓർത്തഡോക്സ് സഭയുടെ നിലപാട് നിഷേധാത്മകമായല്ല, ക്രിയാത്മകമായാണു കാണുന്നത്. ഇരു വിഭാഗങ്ങളും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്നതു സ്വീകാര്യമാണ്. ക്രൈസ്തവ സാഹോദര്യം അടിസ്ഥാനമാക്കി സഭകൾ പരസ്പരം സംവാദങ്ങൾ നടത്തിവരുന്നതു പതിവാണ്.

ഇരുവിഭാഗങ്ങൾ തമ്മിൽ നിലവിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും രമ്യമായും ക്രിസ്തീയമായും പരിഹരിക്കാൻ പ്രാർഥനാപൂർവകമായ ശ്രമം തുടരണം. സമാധാനപൂർണമായ പരിഹാരത്തിനും സഹവർത്തിത്വത്തിനുംവേണ്ടി കെസിബിസി തുടർന്നും പ്രാർഥിക്കുകയും പരിശ്രമിക്കുകയും ചെയ്യും. സഭകളിൽ സമാധാനവും രമ്യതയും സ്നേഹവും പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം നിലനിർത്തണം

ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അപലപനീയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവുമായി ഈ നീക്കത്തെ കെസിബിസി വിലയിരുത്തുന്നു.

ദുഷ്പ്രചാരണങ്ങളിൽ പ്രതിഷേധം

കത്തോലിക്കാസഭയിലെ സന്യസ്തരെയും പുരോഹിതരെയും അവഹേളിക്കുന്ന രീതിയിൽ വൻതുക മുടക്കി സഭാവിരുദ്ധരും വർഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ പ്രചാരണങ്ങളിലും പരിപാടികളിലും വേദനയുണ്ട്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മർദങ്ങൾക്കു വഴങ്ങുന്നതു സാമാന്യനീതിയുടെ നിഷേധമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു.

കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ്, കെസിബിസി മീഡിയ കമ്മീഷന്‍റെ പുതിയ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം

കൊച്ചി: കാർഷിക മേഖലയുടെ തകർച്ചയും വ്യാപാരരംഗത്തെ മാന്ദ്യവും തീരദേശവാസികളുടെ പിന്നോക്കാവസ്ഥയും പരിഗണിച്ച്, ക്രൈസ്തവ സമുദായത്തിന്‍റെ സാന്പത്തിക പിന്നോക്കാവസ്ഥ സമഗ്രമായി പഠിച്ചു പരിഹാരം നിർദേശിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കമ്മീഷനുകളെ നിയമിക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികൾ തീർത്തും ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായി നടപ്പിലാക്കുന്നത് അപലപനീയമാണ്.

ന്യൂനപക്ഷ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തു വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം തീർത്തും അവഗണിക്കാവുന്നതല്ല. ദുർബലർ അവഗണിക്കപ്പെടുക മാത്രമല്ല, കൂടുതൽ ഞെരുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആ രംഗത്തു നിലവിലുള്ളതെന്നു കണ്ണുതുറന്നു കാണാൻ ഭരണാധികാരികൾ തയാറാവുകയും തിരുത്തുകയും ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.