വെറുതെവിട്ട വാളയാർ പ്രതിക്ക് മർദനം: മൂന്നു പേർ അറസ്റ്റിൽ
Sunday, December 8, 2019 1:30 AM IST
പാലക്കാട്: വാളയാർ കേസിൽ കോടതി വെറുതെവിട്ട പ്രതികളിൽ ഒരാളെ നാട്ടുകാർ മർദിച്ചു. കേസിലെ മൂന്നാംപ്രതിയായിരുന്ന കുട്ടി മധു എന്നറിയപ്പെടുന്ന മധു(26)വിനെയാണ് ഇന്നലെ രാവിലെ 11.30ന് ഒരു സംഘം ആളുകൾ മർദിച്ചത്. സംഭവത്തിൽ അട്ടപ്പള്ളം സ്വദേശികളായ കൃഷ്ണപ്രസാദ്, മനു, ബിനു എന്നിവരെ അറസ്റ്റ് ചെയ്തു.

പതിനഞ്ചംഗ സംഘമാണ് അട്ടപ്പള്ളം ജംഗ്ഷനു സമീപമുള്ള ബേക്കറിയിൽവച്ച് മധുവിനെ ആക്രമിച്ചത്. ബൈക്കിൽ നഗരത്തിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കായി വന്ന് സുഹൃത്ത് കൃഷ്ണപ്രസാദിനൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു മർദനം. കൃഷ്ണപ്രസാദിനോട് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ട സംഘം സമീപത്തു കിടന്ന വടികളെടുത്ത് മർദിക്കുകയായിരുന്നു. ഹെൽമറ്റു കൊണ്ട് അടിച്ചതുമൂലം ചുണ്ടിൽ മുറിവേറ്റു.


കൃഷ്ണപ്രസാദ് അറിയിച്ചതിനെതുടർന്ന് എത്തിയ വാളയാർ പോലീസാണ് ആംബുലൻസിൽ മധുവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മധുവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നു മധുവിന്‍റെ അമ്മ പറഞ്ഞു. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചാണ് മർദിച്ചതെന്നു പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇന്നു പ്രതികളെ കോടതിയിൽ ഹാജരാക്കും.

വാളയാറിൽ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുട്ടിമധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.