കോട്ടയം: കർഷകനും കർഷക തൊഴിലാളികളും ചെറുകിട വ്യാപാരികളും ഇടത്തരക്കാരും പട്ടിണി കിടക്കുന്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോർപറേറ്റുകൾക്കും ഉദ്യോഗസ്ഥവർഗത്തിനും വേണ്ടി മാത്രം ഭരണം നടത്തുകയാണെന്നു പി.സി. ജോർജ് എംഎൽഎ. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടന്ന കേരള ജനപക്ഷം സംസ്ഥാന നേതൃസംഗമവും കർഷക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി. ജോർജ്.
രാജ്യത്തിന്റെ സന്പദ്ഘടന കോർപറേറ്റുകൾക്കു തീറെഴുതി കൊടുത്തിരിക്കുകയാണ്. സംസ്ഥാന ഖജനാവിന്റെ 85 ശതമാനം വരുമാനം ഉദ്യോഗസ്ഥരുടെ ശന്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്പോൾ കർഷകനും ഇടത്തരക്കാരനും നീതിക്കായി തെരുവിലിറങ്ങുകയല്ലാതെ മറ്റു മാർഗമില്ല. മുഴുവൻ സർക്കാർ ജീവനക്കാരുടെ പെൻഷനും 25,000 രൂപയായി നിജപ്പെടുത്തണം.
ചർച്ച് ബിൽ സംബന്ധിച്ച് ആശങ്കകൾ അകറ്റാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ജോർജ് ആവശ്യപ്പെട്ടു. ചെയർമാൻ ഇ.കെ. ഹസൻകുട്ടി അധ്യക്ഷതവഹിച്ചു. കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഉമ്മൻ മാത്യു, പയസ് സ്കറിയ പൊട്ടംകുളം, ജോണ്സണ് കൊച്ചുപറന്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു.
നേതാക്കളായ എസ്. ഭാസ്കരൻപിള്ള, ജോർജ് വടക്കൻ, ജോർജ് ജോസഫ്, സെബി പറമുണ്ട, റുഖിയ ബീവി, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, പ്രഫ.അബ്ദുൾഖാദർ, ജി. കൃഷ്ണകുമാർ, ഉമ്മച്ചൻ കൂറ്റനാൽ, ഷൈജോ ഹസൻ, ഇന്ദിരാ ശിവദാസ് എന്നിവർ പ്രസംഗിച്ചു. സംഘടനാ ചർച്ചകൾക്കു ജില്ലാ പ്രസിഡന്റുമാരായ എം.എസ്. നിഷ, മേഴ്സി ചന്ദ്രൻ, എൻ.എ. നജിമുദീൻ, റെജി കെ. ചെറിയാൻ, ജോസ് പട്ടികാട്, ജയൻ മന്പറം, എസ്.എം.കെ. മുഹമ്മദാലി, ബേബി കൊല്ലകൊന്പിൽ, പി. നൗഷാദ്, ഷബീർ എന്നിവർ നേതൃത്വംനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.