ഒറ്റക്കെട്ടായി കർഷകർ
ഒറ്റക്കെട്ടായി കർഷകർ
Tuesday, December 10, 2019 12:06 AM IST
കണ്ണൂർ: ""നിവർന്നു നിൽക്കും ഞങ്ങൾ, നിലപാടുകളുമായി’’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കർഷകപ്രക്ഷോഭം അക്ഷരാർഥത്തിൽ നാടിനെ ഇളക്കി മറിച്ചു. കർഷകപ്രക്ഷോഭ സമിതി ജനറൽ കൺവീനർ ഫാ. മാത്യു ആശാരിപറമ്പിൽ ചൊല്ലിക്കൊടുത്ത കർഷക ഐക്യദാർഢ്യ പ്രതിജ്ഞ ആവേശത്തോടെ കർഷകർ ഏറ്റുചൊല്ലി.

കർഷക പ്രക്ഷോഭസമിതി ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ സ്വാഗതവും തലശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ നന്ദിയും പറഞ്ഞു. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ തുടങ്ങിയവർ മഹാസംഗമത്തിനു പിന്തുണയുമായി എത്തിയിരുന്നു.

രാവിലെ പതിനൊന്നോടെയാണ് കർഷകറാലി ആരംഭിച്ചത്. മോൺ. അലക്സ് താരാമംഗലം ജോർജ് തയ്യിലിന് പതാക കൈമാറി ഉദ്ഘാടനം നിർവ ഹിച്ചു. ബിഷപ്പുമാർ, ഫൊറോന കൺവീനർമാർ, പ്രൊവിൻഷ്യൽമാർ, വിവിധ സംഘടനകളുടെയും കർഷകപ്രക്ഷോഭ അതിരൂപത കമ്മിറ്റിയുടെയും ഭാരവാഹികളുമായിരുന്നു മുൻനിരയിൽ. റാലി നീങ്ങുന്നതിനിടെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും സംസ്ഥാന സർക്കാരിന്‍റെ നയങ്ങൾക്കെതിരേ കളക്‌ടറേറ്റിനു മുന്നിലും ധർണ നടത്തി.


ബിഷപ്പുമാരുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിനു മുന്നിൽ ധർണ നടക്കുമ്പോഴും കർഷകറാലി പ്രതിഷേധമായി ഒഴുകിക്കൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക്, രണ്ടര മണിക്കൂർ പിന്നിട്ടാണ് റാലിയുടെ അവസാനനി‌ര കളക്‌ടറേറ്റ് കവാടം കടന്നുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.