അന്താരാഷ്‌ട്ര കാർഷിക പ്രദർശനം അടുത്തമാസം നാലു മുതൽ
Tuesday, December 10, 2019 11:17 PM IST
തൃശൂർ: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്‌ട്ര കാർഷിക പ്രദർശന, ശിൽപശാല-വൈഗ ജനുവരി നാലിനു തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിക്കും. മേള ഏഴുവരെ നീണ്ടുനിൽക്കും. സുസ്ഥിര കാർഷിക വികസനം കാർഷിക സംരംഭകത്വത്തിലൂടെ എന്നതാണ് ഇത്തവണത്തെ ആശയമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നാലിനു രാവിലെ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും.

വിവിധ ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാരായ പുരുഷോത്തം പൂപാല, ഫർസിമ്രത് കൗർ ബാദൽ, വി. മുരളീധരൻഎന്നിവരും നിയമസഭ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന മന്ത്രിമാർ എന്നിവരും പങ്കെടുക്കും. മൂന്നിനു സമാപിക്കുന്ന ലോക കേരളസഭയിലെ ഏതാനും പ്രതിനിധികൾ സന്ദർശിക്കും.


സമാപന സമ്മേളനം ഏഴിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷത്തെ വൈഗയോടനുബന്ധിച്ചുള്ള മാധ്യമ അവാർഡിന് അർഹരായവർക്ക് പുരസ്കാരം നല്കും.

നെതർലൻഡ്സ്, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികൾ എത്തും. കൃഷി, അനുബന്ധ മേഖല എന്നിവയുമായി ബന്ധപ്പെട്ട 350 സ്റ്റാളുകൾ ഉണ്ടാകും. 20 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്കു സ്കൂൾ മുഖേന സൗജന്യ പാസ് അനുവദിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചാണ് മേള നടത്തിപ്പ്. പത്രസമ്മേളനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ രാജേന്ദ്രലാലും പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രാധാകൃഷ്ണനും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.