സഭകളുടെ ഐക്യം കാലത്തിന്‍റെ അനിവാര്യത: കത്തോലിക്ക-യാക്കോബായ കമ്മീഷൻ
സഭകളുടെ ഐക്യം കാലത്തിന്‍റെ അനിവാര്യത:  കത്തോലിക്ക-യാക്കോബായ കമ്മീഷൻ
Wednesday, December 11, 2019 12:25 AM IST
മുളന്തുരുത്തി: കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങൾക്കുള്ള അന്തർദേശീയ കമ്മീഷന്‍റെ സമ്മേളനം യാക്കോബായ സഭയുടെ വൈദിക സെമിനാരിയിൽ നടന്നു. 1971 മുതൽ ഇരുസഭകളും ചേർന്നുണ്ടാക്കിയ ഉടന്പടികളുടെ വെളിച്ചത്തിൽ ഇരുസഭകളുടെയും ഇടയിൽ ഉണ്ടായിട്ടുള്ള ഐക്യവും കൂട്ടായ പ്രവർത്തനങ്ങളും കമ്മീഷൻ വിലയിരുത്തി.

സഭാന്തര വിവാഹം സംബന്ധിച്ച് ഉണ്ടാക്കിയ ഉടന്പടിയുടെ അടിസ്ഥാനത്തിൽ ഇരുസഭകൾക്കും ബാധകമായ സംയുക്ത മാർഗ നിർദേശരേഖ രൂപപ്പെടുത്തി. ലോകത്താകമാനം ക്രിസ്തീയ സഭകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കുന്നതിന് കത്തോലിക്കാ സഭയും യാക്കോബായ സഭയും തുടർന്നും പ്രാദേശികതലത്തിലും അന്തർദേശീയ തലത്തിലും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തു.

യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും ലഹരി പദാർഥങ്ങളോടുള്ള ആസക്തിയും കണക്കിലെടുത്ത് ഫലപ്രദമായ ബോധവത്കരണവും വിമോചനവും നൽകാനുള്ള പദ്ധതികൾ ഇരുസഭകളും ഒരുമിച്ചു രൂപീകരിക്കാൻ നടപടികൾ സ്വീകരിച്ചു. സഭയുടെ അടിസ്ഥാന പ്രമാണങ്ങളായ കാതോലികതയും (സാർവത്രീകത) ഐക്യവും അപ്പസ്തോലികതയും അവഗണിച്ചുകൊണ്ട് സഭയ്ക്കുള്ളിൽ ‘ദേശീയ വാദം’ ഉയർത്തിപ്പിടിക്കുന്നത് സഭയുടെ അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമാണ്. ക്രിസ്തീയ സഭകൾക്കിടയിലുള്ളതായ തർക്കങ്ങളും പ്രശ്നങ്ങളും ക്രിസ്തീയ സ്നേഹത്തിൽ ചർച്ചകളിലൂടെയും അനുരഞ്ജനത്തിലൂടെയും പരിഹരിക്കുകയാണ് അഭികാമ്യമെന്നും ഇതിന് ക്രിസ്തീയ സഭകളുടെ ഐക്യവും കൂട്ടായ സാക്ഷ്യവും അനിവാര്യമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.


മലങ്കര സഭാതർക്കം ചർച്ചകളിലൂടെ പരിഹിക്കാൻ കത്തോലിക്കാ സഭയുൾപ്പെടെ ഇതര ക്രൈസ്തവ സഭാമേലധ്യക്ഷർ കൈക്കൊണ്ട തീരുമാനത്തെ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രശംസിക്കുകയും യാക്കോബായ സഭയുടെ പൂർണ പിന്തുണയും അറിയിക്കുകയും ചെയ്തു.

വത്തിക്കാനിൽ നിന്നുള്ള പൊന്തിഫിക്കൽ കമ്മീഷന്‍റെ ചുമതല വഹിക്കുന്ന ആർച്ചുബിഷപ് ബ്രയാർ ഫാരലും യാക്കോബായ സഭയുടെ എക്യുമെനിക്കൽ വിഭാഗത്തിന്‍റെ പ്രസിഡന്‍റ് കുര്യക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയും അധ്യക്ഷത വഹിച്ചു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് മാർ മാത്യു മൂലക്കാട്ടിൽ, തോമസ് മാർ കൂറിലോസ്, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. മാത്യൂ വെള്ളാനിക്കൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, റവ. ഡോ. അഗസ്റ്റിൻ കടയപ്പറന്പിൽ, ഫാ. ഹിയാസിൻ ഡെസ്റ്റിവെല്ല എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മാത്യൂസ് മാർ അന്തിമോസ്, ആദായി ജേക്കബ് കോർ എപ്പിസ്ക്കോപ്പ, കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്ക്കോപ്പ, ഫാ. ഷിബു ചെറിയാൻ, ഫാ. ദാനിയേൽ തട്ടാറയിൽ, ഫാ. പ്രിൻസ് പൗലൂസ്, ഫാ. ഗ്രിഗർ കൊള്ളന്നൂർ, ഫാ. അജിയാൻ ജോർജ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.