നസ്രത്തിൽ കിളിർത്ത നന്മ
നസ്രത്തിൽ  കിളിർത്ത നന്മ
Friday, December 13, 2019 11:36 PM IST
ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകുന്നതിനു ദൈവദൂതൻ അയയ്ക്കപ്പെടുന്നതു ഗലീലിയയിലെ നസ്രത്ത് എന്ന പട്ടണത്തിലേക്കാണ് (ലൂക്കാ 1:26). ഇന്ന് ഇസ്രയേലിന്‍റെ വടക്കുഭാഗത്തുള്ള ഒരു അറബ് പട്ടണമാണ് നസ്രത്ത്.

ഒരു ലക്ഷത്തോളം ആളുകൾ വസിക്കുന്ന പട്ടണം. ഈശോയുടെ കാലത്ത് ഒട്ടും പ്രാധാന്യമില്ലാതിരുന്ന പ്രദേശമായിരുന്നു നസ്രത്ത്. സാധാരണക്കാരന്‍റെ ഭാഷയിൽ ഒരു നന്മയും വരികയില്ലെന്നു കരുതിയിരുന്ന സ്ഥലം. (യോഹ 1:46). അക്കാലത്തു നസ്രത്തിനടുത്തുള്ള (അഞ്ച് കി.മീ.) സിഫോറീസ് എന്ന പട്ടണമായിരുന്നു പ്രശസ്തമായ യഹൂദ പട്ടണം. അതിനടുത്തുള്ള ഒട്ടും പ്രശസ്തമല്ലാത്ത, ഒരുവിധത്തിൽ പറഞ്ഞാൽ യൂദയാ പ്രദേശത്തുനിന്നും മറ്റും വരുന്നവർ വന്നു താമസിച്ചിരുന്ന ഒരു സ്ഥലം.

പഴയനിയമ ഗ്രന്ഥത്തിൽ ഒരിക്കൽപ്പോലും പ്രതിപാദിച്ചിട്ടില്ലാത്ത സ്ഥലമാണ് നസ്രത്ത്. അവിടേക്കാണ് പുതിയനിയമ രക്ഷാകര പദ്ധതിയുടെ ആരംഭം കുറിക്കുന്നതിനുള്ള സന്ദേശവുമായി ദൂതൻ അയയ്ക്കപ്പെടുന്നത്. മനുഷ്യരുടെ മുന്പിൽ നിസാരമാണെങ്കിലും ഒരു സ്ഥാനവുമില്ലെങ്കിലും ദൈവികപദ്ധതിയിൽ എന്തിനും ഒരു സ്ഥാനമുണ്ട് എന്നാണ് നസ്രത്ത് ഓർമപ്പെടുത്തുന്നത്.

നസ്രത്ത് എന്ന വാക്ക് പഴയനിയമ ഗ്രന്ഥത്തിലില്ല. എന്നാൽ, നസ്രത്ത് എന്ന നാമം ഉരുത്തിരിഞ്ഞിരിക്കുന്ന “നസാർ’’ എന്ന ക്രിയാധാതു പഴയനിയമത്തിലുണ്ട്. പൊട്ടിമുളയ്ക്കുക, കിളിർത്തുവരുക, പുഷ്പിക്കുക എന്നെല്ലാമാണ് ഈ വാക്കിനർഥം. ജെസയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടിവരുമെന്ന് ഏശയ്യ പ്രവചനത്തിലുണ്ട്. (ഏശ 11:1). ജെസയുടെ കുറ്റിയിൽനിന്നു കിളിർത്തുവന്ന മുളയായിരുന്നു ഈശോ. ആ മുള കിളിർത്തതു നസ്രസിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഉദരത്തിലായിരുന്നു. ബാല്യകാലത്തു നസ്രത്തിൽ ജീവിച്ചതുകൊണ്ടാണ് ഈശോ നസ്രായൻ എന്ന പേരിൽ അറിയപ്പെട്ടത്. അവിടുത്തെ കുരിശിന്‍റെ മുകളിൽ എഴുതിയ തിരിച്ചറിയൽ ഫലകവും നസ്രായൻ എന്നായിരുന്നു.

നസ്രായന്‍റെ പിൻഗാമികൾ എന്ന നിലയിൽ ആദ്യകാല ക്രിസ്ത്യാനികൾ നൊത്‌സ്രീം എന്നാണ് ഹീബ്രു ഭാഷയിലും അറമായ ഭാഷയിലും അറിയപ്പെട്ടിരുന്നത്. അതിന്‍റെ മലയാള വകഭേദമാണ് നസ്രാണികൾ എന്നത്. നസ്രത്തിൽ കിളിർത്ത നന്മയുടെ പിൻഗാമികളാണ് നസ്രാണികൾ.

റവ.ഡോ.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.