ബിശ്വനാഥ് സിൻഹ അവധിയിലേക്ക്
ബിശ്വനാഥ് സിൻഹ അവധിയിലേക്ക്
Sunday, December 15, 2019 1:00 AM IST
തിരുവനന്തപുരം: പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ ബിശ്വനാഥ് സിൻഹ അവധി അപേക്ഷനൽകി. മൂന്നു മാസത്തെ അവധിക്കായി ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ചാകും സിൻഹയുടെ അവധി അപേക്ഷയിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കുകയെന്നാണു വിവരം.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽനിന്നു സിൻഹ സ്വയം പുറത്തു (ലെഫ്റ്റ്) പോയിരുന്നു. ഇതിനു പിന്നാലെയാണ് അവധി അപേക്ഷ നൽകിയത്. മുഖ്യമന്ത്രി ഇടപെട്ടാണ് അവധിക്കു പോകാൻ നിർദേശിച്ചതെന്ന ആരോപണമുയർന്നെങ്കിലും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ് ഇതു തള്ളി.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ബിശ്വനാഥ് സിൻഹയെ പൊതുഭരണ വകുപ്പിൽനിന്ന് അപ്രധാന തസ്തികയിലേക്കു മാറ്റിയിരുന്നു. ബിശ്വനാഥ് സിൻഹയ്ക്കെതിരേ ചില ജൂണിയർ വനിത ഐഎഎസ് ഉദ്യോഗസ്ഥർ ആക്ഷേപം ഉന്നയിച്ചിരുന്നു. വനിത ഐഎഎസ് ഉദ്യോഗസ്ഥരുടെ രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു പരാതിപ്പെട്ടതായും ആരോപണം ഉയർന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും ബിശ്വനാഥ് സിൻഹയുമായി ബന്ധപ്പെട്ടു വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്കു പരാതിയുണ്ടെന്നു പറഞ്ഞിരുന്നു.

അതേസമയം, ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടപെടിലിനെത്തുടർന്നാണ് ബിശ്വനാഥ് സിൻഹയ്ക്കെതിരേ ആരോപണം ഉയർന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ള സെക്രട്ടേറിയറ്റിലെ ജോലി ചെയ്യാത്ത ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ച സിൻഹയുടെ ഇടപെട ലിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

സെക്രട്ടേറിയറ്റിൽ ഹാജരിനുള്ള പഞ്ചിംഗ് കർക്കശമാക്കിയതിലും പഞ്ചിംഗും ശന്പളവുമായി ബന്ധിപ്പിക്കാൻ നടപടിയെടുത്തതിലും സെക്രട്ടേറിയറ്റിലെ ഭരണാനുകൂല ജീവനക്കാരുടെ സംഘടന അടക്കം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ ഫയൽ നീക്കം വേഗത്തിലാക്കാനുള്ള നടപടി ബിശ്വനാഥ് സിൻഹ സ്വീകരിച്ചിരുന്നു. നേരത്തെയും പൊതുഭരണ വകുപ്പിൽനിന്നു ബിശ്വനാഥ് സിൻഹയെ മാറ്റിയിരുന്നു. പിന്നീടു കൂടുതൽ ശക്തനായി തിരിച്ചെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.