കേരളത്തിൽ ആദ്യ ഡിജിറ്റൽ വാഴ്സിറ്റി
കേരളത്തിൽ ആദ്യ  ഡിജിറ്റൽ വാഴ്സിറ്റി
Thursday, January 16, 2020 1:11 AM IST
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഡിജിറ്റൽ സർവകലാശാലയ്ക്കു മന്ത്രിസഭയുടെ അനുമതി. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്‍റ്- കേരളയാണ് (ഐഐഐടിഎം-കെ) ഡിജിറ്റൽ സർവകലാശാലയായി മാറുന്നത്.

ഐഐഐടിഎം-കെയെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി എന്ന പേരിൽ ഡിജിറ്റൽ സർവകലാശാലയാക്കി മാറ്റുന്നതിനുള്ള ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഗവർണറുടെ അനുമതി ലഭിച്ചാൽ ഓർഡിനൻസിന് അംഗീകാരമാകും.

ഐഐഐടിഎം-കെയ്ക്ക് ഇപ്പോൾ ബിരുദം നൽകുന്നതിനു പരിമിതിയുണ്ട്. സർവകലാശാലയായി മാറുന്നതോടെ ബിരുദം നൽകുന്നതിനുള്ള എല്ലാ അധികാരങ്ങളും ലഭിക്കും.

ഐടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക,ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഗവേഷണവും സംരംഭങ്ങളും വ്യാവസായിക-അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണു പുതിയ സർവകലാശാല സ്ഥാപിക്കുന്നത്. സാന്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശം ഉണ്ടാകും.


കന്പനി നിയമം അനുസരിച്ചാണ് ഐഐഐടിഎം-കെ പ്രവർത്തിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഈ കന്പനിയുടെ സ്വത്തുക്കളും വിഭവങ്ങളും ഉപയോഗിക്കാൻ പുതിയ സർവകലാശാലയ്ക്ക് അവകാശം നൽകും. സർവകലാശാല പ്രവർത്തിച്ചു തുടങ്ങുന്നതോടെ സ്വത്തുക്കൾ കൈമാറും. ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണവുമായിരിക്കും ഇവിടെ നടത്തുക. സാങ്കേതിക സർവകലാശാലയ്ക്ക് ഇപ്പോൾ ഗവേഷണ കേന്ദ്രങ്ങളില്ല.

ഇന്ത്യയിലെയും വിദേശത്തെയും ഏജൻസികളുമായി സഹകരിച്ചു ഫണ്ട് ആകർഷിക്കും. വിദേശ വിദ്യാർഥികൾക്കും പ്രവേശനം നൽകാം. അക്കാദമിക് രംഗത്ത് രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിക്കും.

മികവിന്‍റെ കേന്ദ്രങ്ങളും പരിശീലന വിജ്ഞാന വ്യാപന കേന്ദ്രങ്ങളും തുടങ്ങാൻ സർവകലാശാലയ്ക്ക് അധികാരമുണ്ട്. മറ്റു സർവകലാശാലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരെ നിശ്ചിത കാലയളവിലേക്ക് ഡിജിറ്റൽ സർവകലാശാലയിൽ നിയോഗിക്കാമെന്നും മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.