5,000 കേന്ദ്രങ്ങളിൽ ഇന്ന് ഭരണഘടനയുടെ ആമുഖം വായിക്കും
Friday, January 24, 2020 11:51 PM IST
തിരുവനന്തപുരം: സാക്ഷരതാമിഷന്‍റെ ഇന്ത്യ എന്ന റിപ്പബ്ലിക് ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിലായി ഭരണഘടനയുടെ ആമുഖം വായിക്കും. ഒരു കേന്ദ്രത്തിൽ 100 പേർ വച്ചു അഞ്ച് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ഡയറക്ടർ അറിയിച്ചു.

രാഷ്‌ട്രീയ, സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പഠിതാക്കൾ, ഇൻസ്ട്രക്ടർമാർ, പ്രേരക്മാർ, സാക്ഷരതാ പ്രവർത്തകർ തുടങ്ങിയവർ അണിചേരും.

തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂർ കോടതിക്കു മുന്നിൽ വൈകുന്നേരം അഞ്ചിന് കവി മുരുകൻ കാട്ടാക്കട ഭരണഘടനയുടെ ആമുഖം വായിക്കും. വിവിധ ജില്ലകളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പ്രധാന കേന്ദ്രത്തിന്‍റെയും നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെയും വിവരം: കൊല്ലം (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ തുപ്പായിവിളപ്പുറം കോളനി, ലൈബ്രറി കൗണ്‍സിൽ ജില്ലാ പ്രസിഡന്‍റ് ഡോ.പി.കെ.ഗോപകുമാർ), ആലപ്പുഴ (ആര്യാട് ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കൗണ്‍സിൽ ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് മാലൂർ ശ്രീധരൻ), എറണാകുളം (പിണ്ടിമന, കവി ജയകുമാർ ചെങ്ങമനാട്), പത്തനംതിട്ട (റാന്നി, രാജു ഏബ്രഹാം എംഎൽഎ), കോട്ടയം (കാഞ്ഞിരപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ), ഇടുക്കി (കട്ടപ്പന, സാംസ്കാരിക പ്രവർത്തകൻ കാഞ്ചിയാർ രാജൻ), തൃശൂർ (കാറളം ഗ്രാമപഞ്ചായത്തിലെ നന്ദിക്കുന്ന് കോളനി, സാഹിത്യകാരൻ കാറളം രാമചന്ദ്രൻ), വയനാട് (കൽപറ്റ നെടുനിലം കോളനി, സി.കെ.ശശീന്ദ്രൻ എംഎൽഎ), കാസർഗോഡ് (ബോവിക്കാനം പയം കോളനി, കെ.കുഞ്ഞിരാമൻ എംഎൽഎ), മലപ്പുറം (കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ മൂർദ്ധാവ് കോളനി, കവി നാസർ ഇരിന്പിളിയം), കോഴിക്കോട് (രാമനാട്ടുകര പരുത്തിപ്പാറ സാംസ്കാരിക നിലയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി), കണ്ണൂർ (ആറളം ഫാം, സണ്ണി ജോസഫ് എംഎൽഎ), പാലക്കാട് (കുത്തന്നൂർ പഞ്ചായത്തിലെ അയ്യംകാട് കവറ കോളനി, സാഹിത്യകാരൻ പി.വി.സുകുമാരൻ).


ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഈ മാസം 27 മുതൽ 30 വരെ ഗവണ്‍മെന്‍റ് വിമൻസ് കോളജിൽ പ്രദർശനവും പ്രഭാഷണപരന്പരയും നടക്കും. 30ന് വൈകുന്നേരം അഞ്ചിന് ഗാന്ധിപാർക്കിൽ നടക്കുന്ന ജനകീയ സംഗമം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.