കൊറോണ വൈറസ്; എറണാകുളത്ത് എട്ടും തൃശൂരിൽ ഏഴും പേർ നിരീക്ഷണത്തിൽ
കൊറോണ വൈറസ്; എറണാകുളത്ത് എട്ടും തൃശൂരിൽ   ഏഴും പേർ നിരീക്ഷണത്തിൽ
Saturday, January 25, 2020 12:29 AM IST
കൊച്ചി: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ രണ്ടു പേർ ആശുപത്രികളിലും ആറു പേർ സ്വന്തം വീടുകളിലും നിരീക്ഷണത്തിൽ. കഴിഞ്ഞ 28 ദിവസത്തിനിടെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചവരാണ് നിരീക്ഷണത്തിലുള്ളതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിൽനിന്ന് എത്തിയ തൃശൂർ സ്വദേശിയെ പനി ബാധിച്ചു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പനി ഭേദമായിട്ടില്ലെന്നും എന്നാൽ കൊറോണ വൈറസ് ഇയാളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സ്രവം ഇന്നലെ പൂനയിലെ വൈറോളജി ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു.

ഫലം വന്നതിനുശേഷമേ രോഗകാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. ചൈനയിൽനിന്ന് എത്തിയ ഏഴുപേരാണ് ജില്ലയിൽ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇവർക്ക് ഇതുവരെയും പനിയോ മറ്റു ലക്ഷണങ്ങളോ പ്രകടമായിട്ടില്ല. എന്നാൽ ചൈനയിൽ നിന്നെത്തിയവരെന്ന നിലയിൽ ഇവരോടു രണ്ടാഴ്ച ബാഹ്യസമ്പർക്കം പാടില്ലെന്നും വീട്ടിൽതന്നെ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇവരിൽ വിദ്യാർഥികളും ബിസിനസുകാരുമുണ്ട്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്ന സംഭവങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഡിഎംഒമാർ അറി യിച്ചു. ചൈനയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന അഞ്ച് വിദ്യാർഥികൾ കണ്ണൂരും ഒരു വിദ്യാർഥി കാസർഗോട്ടും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം എത്തിയിട്ടുണ്ട്. എന്നാൽ, ഇവരിലാർക്കും രോഗസൂചനകളൊന്നും കണ്ടെത്തിയിട്ടില്ല.


രോഗബാധിത പ്രദേശങ്ങളിൽനിന്നു കൊച്ചി വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നിരീക്ഷണവിധേയരാക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ കളമശേരി ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കു റഫർ ചെയ്യും. രോഗലക്ഷണം ഇല്ലാത്തവർ അവിടെനിന്നു പുറപ്പെട്ട തീയതി മുതൽ 28 ദിവസത്തേക്കു സ്വന്തം വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിയണം. ഈ കാലയളവിൽ കുടുംബാംഗങ്ങളോടുപോലും അടുത്തിടപഴകാനോ പൊതുസ്ഥലങ്ങളിൽ പോകാനോ പാടില്ല. വീട്ടിൽ ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരു9ണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. പനി, ചുമ, ശ്വാസതടസം എന്നിവ ഉണ്ടായാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറെയോ ജില്ലാ സർവെയ്‌ലൻസ് യൂണിറ്റിലോ വിവരം അറിയിക്കണം. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ചു മറയ്ക്കണം.

സംശയ നിവാരണത്തിനും സേവനങ്ങൾക്കുമായി ദിശ 0471-2552066, 1056 നന്പറുകളിൽ ബന്ധപ്പെടണം.

നെടുമ്പാശേരിയിൽ പരിശോധന തുടരുന്നു

നെടുമ്പാശേരി: കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്തു കൊച്ചി വിമാനത്താവളത്തിൽ ഇന്നലെ 24 പേരെ സ്ക്രീനിംഗിനു വിധേയമാക്കി. 60ഓളം യാത്രക്കാരെ കഴിഞ്ഞദിവസങ്ങളിലായി പരിശോധിച്ചിരുന്നു. ചൈനയിൽനിന്നു ക്വലാലംപുർ, ബാങ്കോക്ക്, സിംഗപ്പുർ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയെത്തുന്ന യാത്രക്കാരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. സംശയിക്കാവുന്ന കേസുകളൊന്നും ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.