നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനു നയം വേണം
നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ  പുനരധിവാസത്തിനു നയം വേണം
Saturday, January 25, 2020 12:55 AM IST
തിരുവനന്തപുരം: ഗൾഫ് നാടുകളിൽ അടക്കം ജോലി നഷ്ടമായി നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ സമഗ്ര പുനരധിവാസ നയവും പദ്ധതിയും രൂപീകരിക്കാൻ എംപിമാരുടെ ഇടപെടൽ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിദേശ ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാൻ ഇന്ത്യൻ എംസിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചു നടപടി സ്വീകരിക്കണം. ഗൾഫ് നാടുകളിലെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ എംബസികളിലെ നിലവിലെ ലേബർ അറ്റാഷെകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാനും ശ്രമിക്കണം.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 1,600 കോടി അടിയന്തരമായി അനുവദിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. ബിപിസിഎൽ സ്വകാര്യവത്കരിക്കാനുള്ള നടപടിക്കെതിരെയും സമ്മർദം വേണം.

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് സംസ്ഥാനം തയാറാക്കിയ എസ്റ്റിമേറ്റ് കേന്ദ്രസർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. റോഡുകളുടെ പുനർനിർമാണത്തിന് എൻഡിആർഎഫിൽ നിന്ന് അധിക ധനസഹായമായി കിലോമീറ്ററിന് 10 ലക്ഷം രൂപ എന്ന നിരക്കിൽ അനുവദിക്കാനും ആവശ്യപ്പെട്ടിരുന്നു.പ്രളയ കാലത്തു നൽകിയ റേഷനു വില ഈടാക്കാനുള്ള നടപടി ഒഴിവാക്കുന്നതിനും സമ്മർദം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ഭെൽ ഇലക്‌ട്രിക്കൽ മെഷീൻ ലിമിറ്റഡിന്‍റെ ഓഹരികൾ കേന്ദ്രം വിറ്റപ്പോൾ കേരളം 51% ഓഹരികൾ വാങ്ങാൻ ഉത്തരവായിരുന്നു. ഇതിന്‍റെ തുടർകരാർ ഒപ്പിടുന്നതിന് കേന്ദ്രത്തിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ വിഷയത്തിലും എംപിമാർ ഇടപെടണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, കെ. കൃഷ്ണൻകുട്ടി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എ.എം. ആരിഫ്, പി.വി. അബ്ദുൽ വഹാബ്, ജോസ് കെ. മാണി, എൻ.കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബിനോയ് വിശ്വം ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.