പ്രതിപക്ഷ പ്രമേയം സ്വാഗതം ചെയ്യുന്നു ; തിരുത്താനും ഉപദേശിക്കാനും അധികാരമുണ്ടെന്നു ഗവർണർ
പ്രതിപക്ഷ പ്രമേയം സ്വാഗതം ചെയ്യുന്നു ; തിരുത്താനും ഉപദേശിക്കാനും അധികാരമുണ്ടെന്നു ഗവർണർ
Sunday, January 26, 2020 1:14 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ തിരുത്താനും ഉപദേശിക്കാനും തനിക്ക് അധികാരമുണ്ടെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്‌ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷം സ്പീക്കർക്കു നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ തിരിച്ചു വിളിക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതു തന്‍റെ സർക്കാരാണെന്നും അതിനാൽ ഏറ്റുമുട്ടലിനില്ലെന്നും ഗവർണർ പറഞ്ഞു. ഭരണഘടന പ്രകാരം സർക്കാരിന്‍റെ തലവൻ താനാണ്. തന്നെ നിയമിച്ചതു രാഷ്‌ട്രപതിയാണ്.


സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുന്നുവെന്നു തോന്നിയാൽ ഇടപെടും. കോടതി ഇടപെടുന്നതിനു മുൻപ് കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനുള്ള ബാധ്യത തനിക്കുണ്ട്. അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കേന്ദ്രസർക്കാരിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതു തെറ്റാണെന്ന് അദ്ദേഹം ആവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.