പൗരത്വ നിയമ ഭേദഗതിക്കെതിരേ മനുഷ്യമഹാശൃംഖല തീർത്ത് എൽഡിഎഫ്
പൗരത്വ നിയമ ഭേദഗതിക്കെതിരേ മനുഷ്യമഹാശൃംഖല തീർത്ത് എൽഡിഎഫ്
Tuesday, January 28, 2020 12:56 AM IST
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ മനുഷ്യ മഹാശൃംഖല തീർത്തു. കല, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നു നിരവധി പേർ ശൃംഖലയിൽ അണിചേർന്നു. പരിപാടിയോട് അനുബന്ധിച്ച് ശൃംഖലയിൽ അണിചേർന്നവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്ത് 250 ഓളം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും ചേർന്നു.

ഭരണഘടനയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമങ്ങൾക്കെതിരേ ഭരണഘടന സംരക്ഷിക്കുക, മതം നോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കാസർഗോഡ് മുതൽ കളിയിക്കാവിള വരെ 620 കിലോമീറ്റർ ദൂരത്തിൽ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ അണിനിരന്നത്.


കാസർഗോട്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായി. കളിയിക്കാവിളയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി മനുഷ്യ മഹാശൃംഖലയുടെ അവസാന കണ്ണിയുമായി. തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം കണ്ണിചേർന്നു. തുടർന്ന് നടന്ന യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യാ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.