പാലാ: സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായവർക്കുവേണ്ടി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം കാന്പസിൽ സൗജന്യ ഇന്റർവ്യൂ പരിശീലനം ഇന്നു മുതൽ ആരംഭിക്കും. ഇന്നു മുതൽ ഫെബ്രുവരി ഒന്നു വരെ തിരുവനന്തപുരം ലൂർദ് സെന്ററിൽ നടക്കുന്ന ചതുർദിന പരിശീലന പരിപാടിയിൽ എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരങ്ങളിലും നടക്കുന്ന സെഷനുകളിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും മോഡൽ ഇന്റർവ്യൂകളും ഉണ്ടായിരിക്കും.
പരിശീലന പരിപാടി ഇന്നു രാവിലെ ഒന്‍പതിന് യുപിഎസ്സി മുൻ മെംബർ കെ. റോയി പോൾ ഉദ്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് അദ്ദേഹം നേതൃത്വം നൽകുന്ന മോഡൽ ഇന്റർവ്യൂ പാനലിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുൻ വിവരാവകാശ കമ്മീഷണർ ഡോ. സിബി മാത്യു, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഡീനുമായ ഡോ. സിറിയക് തോമസ് എന്നിവർ പങ്കെടുക്കും. വൈകുന്നേരം ഡോ. അലക്സാണ്ടർ പി. ജേക്കബ്, വിജയ് ശെൽവരാജ് ഐഎഫ്എസ് എന്നിവർ ക്ലാസുകൾ നയിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ മുൻ അംബാസിഡർ ഡോ. ടി.പി. ശ്രീനിവാസൻ ഇന്റർവ്യൂ പാനലിന് നേതൃത്വം നൽകും. മുൻ അഡീഷണൽ ചീഫ് സെകട്ടറി ജയിംസ് വർഗീസ്, എഡിജിപി ഡോ. ബി. സന്ധ്യ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, കുടുംബശ്രീ ഡയറക്ടർ എസ്. ഹരികിഷോർ, ഡോ. ദിവ്യ എസ്. അയ്യർ, എൻ.എസ്.കെ. ഉമേഷ്, സെയ്ദ് റഷീദ്, ശരണ്യ അരി, ശശികാന്ത് സെന്തിൽ, ഡോ. ജോസഫ് ഫ്രാൻസിസ്, പി.ടി. അരുണ്‍, രമ്യാ റോഷ്ണി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് ഇൻർവ്യൂ പാനലുകൾ. പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ, വൈസ് പ്രിൻസിപ്പൽ ഡോ. ബേബി തോമസ് എന്നിവർ പാനലുകളുടെ സെക്രട്ടറിമാരായിരിക്കും. മുൻ ചീഫ് സെക്രട്ടറി ഡോ.കെ. ജയകുമാർ, ശിശുവനിതാ ക്ഷേമ ഡയറക്ടറും മുൻകാല ഇന്റർവ്യൂ ടോപ്പറുമായ ടി.വി. അനുപമ, കഴിഞ്ഞ വർഷത്തെ ഇന്റർവ്യൂ ടോപ്പറായ ആര്യ ആർ. നായർ എന്നിവരുടെ അഭിമുഖവും പരിശീലനത്തിന്റെ ഭാഗമാണ്.
ഫെബ്രുവരി രണ്ടു മുതൽ യുപിഎസ്സി ഇന്റർവ്യൂ അവസാനിക്കുന്നതുവരെയുളള ദിവസങ്ങളിൽ ഉദ്യോഗാർഥികൾക്ക് വണ്‍ ടു വണ്‍ അഭിമുഖവും വീഡിയോ റിക്കോർഡിംഗോടെയുള്ള പരിശീലന സൗകര്യവുമുണ്ടായിരിക്കും.
ബന്ധപ്പെടേണ്ട നന്പരുകൾ: 9497431000, 9447421011, 8129893362, 8129893385.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.