പാലം ടെൻഡര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുന്നതിനു ഹൈക്കോടതി സ്റ്റേ
പാലം ടെൻഡര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്  നല്‍കുന്നതിനു ഹൈക്കോടതി സ്റ്റേ
Monday, February 17, 2020 11:06 PM IST
കൊച്ചി: ആലപ്പുഴ ജില്ലയിലെ പെരുമ്പളം - പാണാവള്ളി പാലത്തിന്‍റെ ടെൻഡര്‍ ഊരാളുങ്കല്‍ ലേബര്‍ കരാര്‍ സൊസൈറ്റിക്കു നല്‍കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു.

ഊരാളുങ്കല്‍ സൊസൈറ്റിക്കു നിര്‍മാണ ടെൻഡര്‍ നല്‍കുന്നതിനെതിരേ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ടെൻഡറുകളില്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് പെരുമ്പളം പാലത്തിന്‍റെ ടെൻഡര്‍ അനുവദിക്കുന്നതു സ്റ്റേ ചെയ്തിരുന്നു.

എന്നാല്‍, പിന്നീട് ഇതു നീക്കി. തുടര്‍ന്നാണു കമ്പനി അപ്പീല്‍ നല്‍കിയത്. ഇതു പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സ്റ്റേ പുനഃസ്ഥാപിക്കുകയായിരുന്നു.

ടെൻഡറുകളില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് മുന്‍ഗണന നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ സിംഗിള്‍ ബെഞ്ച് വാദം കേട്ട് തീര്‍പ്പാക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.


90.78 കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിച്ച പെരുമ്പളം പാലത്തിനു ഹര്‍ജിക്കാര്‍ 95.20 കോടി രൂപയാണ് ക്വോട്ട് ചെയ്തത്. ഊരാളുങ്കല്‍ സൊസൈറ്റി 97.13 കോടി രൂപ ക്വോട്ട് ചെയ്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത തങ്ങളെ ഒഴിവാക്കി ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയതു നിയമപരമല്ലെന്നാണു ഹര്‍ജിക്കാരുടെ വാദം. കുറഞ്ഞ തുക സ്വകാര്യ കമ്പനികള്‍ ക്വോട്ട് ചെയ്താലും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്കു മുന്‍ഗണന നല്‍കാമെന്ന 1997 നവംബര്‍ 13ലെ ഉത്തരവനുസരിച്ചാണ് ഊരാളുങ്കലിന് ടെൻഡര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2014ല്‍ ഈ സൊസൈറ്റികളില്‍ ഊരാളുങ്കലിനെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരം നടപടി സ്വേച്ഛാപരമാണെന്നാണു ഹര്‍ജിയിലെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.