യുവാവിന്‍റെ മൃതദേഹ അവയവങ്ങൾ മുറിച്ചുമാറ്റികാട്ടിൽ തള്ളിയ സംഭവം: അമ്മയും സഹോദരനും അറസ്റ്റിൽ
യുവാവിന്‍റെ മൃതദേഹ അവയവങ്ങൾ  മുറിച്ചുമാറ്റികാട്ടിൽ തള്ളിയ സംഭവം:  അമ്മയും സഹോദരനും അറസ്റ്റിൽ
Wednesday, February 19, 2020 12:25 AM IST
കുമളി: കുമളിക്കു സമീപം തമിഴ്നാട്ടിലെ കന്പം തൊട്ടമ്മൻ തുറൈ ഭാഗത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. കന്പം നന്ദഗോപാലൻ തെരുവിൽ വിഘ്നേശ്വരന്‍റെ (30) മൃതദേഹമാണ് കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ ഞായറാഴ് രാവിലെ കന്പം -ചുരുളി റോഡരികിൽ മുല്ലപ്പെരിയാർ ജലം ഒഴുക്കുന്ന കനാലിനടുത്തായി കണ്ടെത്തിയത്. ഉടൽ മാത്രം ചാക്കിൽകെട്ടി കാട്ടിൽ തള്ളുകയായിരുന്നു.

മുല്ലപ്പെരിയാർ ഡാമിൽനിന്നു ജലം ഒഴുക്കുന്ന കനാലിനടുത്തായി രാത്രി ഒൻപതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടത്. ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചറിഞ്ഞതായി ചൂണ്ടയിട്ടുകൊണ്ടിരുന്നവർ പോലീസിൽ അറിയിക്കുകയായിരുന്നു. വലിച്ചെറിഞ്ഞത് എന്താണെന്നു ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടത്തിയതിന്‍റെ ബാക്കിവന്ന സാധനങ്ങളാണെന്നാണു പറഞ്ഞത്. സംശയം തോന്നി ഇവർ ചാക്ക് അഴിച്ചുനോക്കിയപ്പോഴാണു മൃതദേഹം കണ്ടത്.


സംഭവത്തിൽ വിഘ്നേശ്വരന്‍റെ അമ്മ ശെൽവി (48), സഹോദരൻ വിജയ് ഭാരത് (26) എന്നിവരെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശരീരഭാഗങ്ങൾ പലേടങ്ങളിൽനിന്നു കണ്ടെടുത്ത ശേഷം ഇന്നലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു പ്രതികളെ കോടതിയിൽ ഹാജരാക്കും. വിഘ്നേശ്വരൻ മയക്കുമരുന്നിന് അടിമയായിരുന്നെന്നും ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണു കൊലപാതകം നടത്തിയതെന്നും പ്രതികൾ പോലീസിനോടു പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി കന്പം വീരനായിക്കൻപെട്ടിയിൽനിന്നു തലയും സന്ധ്യയോടെ കന്പം പാത്തപ്പൻതുറ ഭാഗത്തെ ജലാശയത്തിൽനിന്നു കൈകാലുകളും കണ്ടെടുത്തു.തേനി ജില്ലാ പോലീസ് സൂപ്രണ്ട് സായ് സരൻ തേജസിന്‍റെ നിർദേശപ്രകാരം തേനി ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.