മുല്ലപ്പള്ളിക്കു രാഷ്‌ട്രീയകാര്യ സമിതിയിൽ വിമർശനം
മുല്ലപ്പള്ളിക്കു രാഷ്‌ട്രീയകാര്യ  സമിതിയിൽ വിമർശനം
Wednesday, February 19, 2020 12:28 AM IST
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വിമർശനം. മുല്ലപ്പള്ളി രാമചന്ദ്രനെ ഫോണിൽ പോലും ലഭിച്ചിക്കുന്നില്ലെന്ന പരാതിയാണു പ്രധാനമായി ഉയർന്നത്.

പോലീസ് ക്രമക്കേട് സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ അന്വേഷണവുമായി ബന്ധപ്പെട്ടു പാർട്ടിയുടെ പ്രധാന നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുയർന്നതു ചൂണ്ടിക്കാട്ടിയാണു വിമർശനം തുടങ്ങിയത്. കെപിസിസി പ്രസിഡന്‍റ് ജുഡീഷൽ അന്വേഷണം വേണമെന്ന നിർദേശമുയർത്തിയപ്പോൾ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബിഐ, എൻഐഎ അന്വേഷണങ്ങളാണ് ആവശ്യപ്പെട്ടത്. ഇത് പാർട്ടി അണികൾക്കും നേതാക്കൾക്കുമിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയതായി വിമർശനമുയർന്നു. കെ. സുധാകരൻ, വി.ഡി. സതീശൻ തുടങ്ങിയവരാണു പ്രധാനമായി വിമർശനം ഉയർത്തിയത്.

ഒടുവിൽ പോലീസ് ക്രമക്കേടു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ ധാരണയായി. ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയില്ലെന്നും നേതാക്കൾ തമ്മിൽ ആശയവിനിമയത്തിൽവന്ന താത്കാലിക വിടവുമൂലമാണ് വ്യത്യസ്ത അഭിപ്രായമുണ്ടായതെന്നും രാഷ്‌ട്രീയകാര്യസമിതി യോഗത്തിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.


നേരത്തേ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട സി ആൻഡ്എജി റിപ്പോർട്ടിൽ ജുഡീഷൽ അന്വേഷണം വന്നതിനാലാണ് കെപിസിസി അധ്യക്ഷൻ അത്തരത്തിൽ ആവശ്യപ്പെട്ടതെന്ന് യോഗത്തിനുശേഷം ചെന്നിത്തല പറഞ്ഞു.

സിറ്റിംഗ് ജഡ്ജിയെ കിട്ടാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയതിനാലാണു സിബിഐ അന്വേഷണം മതിയെന്നു തീരുമാനിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷനേതാവ് വിദേശത്തായിരുന്നതിനാലാണു ബന്ധപ്പെടാൻ കഴിയാതെവന്നതും ആശയവിനിമയത്തിൽ വിടവുണ്ടായതും. നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമില്ല. ജുഡീഷൽ അന്വേഷണത്തിനു കാലതാമസമുണ്ടാകും. കുറ്റവാളികളെ നിയമത്തിനു മുന്നിൽകൊണ്ടുവരാൻ സിബിഐ അന്വേഷണമാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.