തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച നിയമം നിലവിൽ വന്നിട്ട് മൂന്നു വർഷമായിട്ടും സംസ്ഥാനം ചട്ടങ്ങൾ പുറത്തിറക്കാത്തതിൽ തിരുവനന്തപുരത്തു നടന്ന യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധസംഘടന ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ മേഖലയിൽ നിന്നുമുള്ള വിദഗ്ധർ തുടങ്ങി എഴുപതോളം പേർ യോഗത്തിൽ പങ്കെടുത്തു.
കേരള സംസ്ഥാന വികലാംഗ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. വോസാർഡ് ഡയറക്ടർ ഡോ. ജോസ് ആന്റണി, എപിഡിസി ഇഒ ക്രിസ്റ്റൽ ഏബ്രഹാം, നാഷണൽ സെന്റർ ഫോർ പ്രൊമോഷൻ ഓഫ് എംപ്ലോയ്മെന്റ് ഫോർ ഡിസേബിൾഡ് പീപ്പിൾ ഡയറക്ടർ അർമാൻ അലി, നാഷണൽ ട്രസ്റ്റ് സംസ്ഥാന കണ്‍വീനർ ഡി. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
വോസാർട്ട് കോ-ഓർഡിനേറ്റർ ചാക്കോച്ചൻ അന്പാട്ട് നിയമത്തെ കുറിച്ച് വിഷയാവതരണം നടത്തി. തുടർന്ന് ആക്ടിലെ വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്ധർ ക്ലാസ് നയിച്ചു. നിയമം നടപ്പിലാക്കാനുള്ള മാർഗങ്ങളെ കുറിച്ച് ബാബു ഖാൻ ക്ലാസ് നയിച്ചു. കേരളത്തെ പ്രതിനിധീകരിച്ചു കേരള കോണ്‍ഫെഡറേഷൻ ഓഫ് ദി ഡിഫറന്റ്ലിഏബിൾഡ് ,കേരള ബ്ലൈൻഡ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
അഡ്വ. ജെ. സന്ധ്യ, ഡോ. ജയകുമാർ, ഷണ്മുഖം, മൊയ്തീൻ, ഡോ. മനോജ് കുര്യൻ, കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റിയിലെ ഡോ. ഹെന്ന, സാമൂഹ്യ പ്രവർത്തക ആഷ്ലി തുടങ്ങിയവർ വിവിധ സെഷനിൽ ക്ലാസ് നയിച്ചു. ജോസ് പറപ്പള്ളിയിൽ, ആർ. അനിൽ, തോമസ് കൊറ്റടം, അഡ്വ. രാജൻ, മനോജ് ജോണ്‍ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് മുഖ്യമന്ത്രിക്കും സാമൂഹ്യ നീതി മന്ത്രിക്കും പത്ത് ആവശ്യങ്ങൾ അടങ്ങിയ പ്രഖ്യാപന പത്രിക സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.