മാർ കുന്നശേരിയും കെ.എം. മാണിയും മാതൃകയാകേണ്ട വ്യക്തിത്വങ്ങൾ: മിസോറം ഗവർണർ ശ്രീധരൻപിള്ള
മാർ കുന്നശേരിയും കെ.എം. മാണിയും മാതൃകയാകേണ്ട വ്യക്തിത്വങ്ങൾ: മിസോറം ഗവർണർ ശ്രീധരൻപിള്ള
Sunday, February 23, 2020 12:17 AM IST
കോട്ടയം: പുതിയ തലമുറയ്ക്കു സനാതന പാഠമാകേണ്ട രണ്ടു വ്യക്തിത്വങ്ങളാണ് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയും കെ.എം. മാണിയുമെന്നു മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള.

ആർച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍റെ പ്രഥമ അവാർഡ് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു പി.എസ്. ശ്രീധരൻപിള്ള. മരണാനന്തര ബഹുമതിയായി കെ.എം. മാണിക്കു പ്രഖ്യാപിച്ച അവാർഡ് ഭാര്യ കുട്ടിയമ്മ മാണിയാണ് ഏറ്റുവാങ്ങിയത്.

ആത്മീയതയിൽ മാത്രമാകാതെ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ചു വേദനയനുഭവിക്കുന്നവരുടെ പക്ഷത്തു നിൽക്കാൻ മാർ കുന്നശേരിക്ക് എപ്പോഴും കഴിഞ്ഞിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. വിദ്വേഷത്തിന്‍റെ വിളവെടുപ്പു രാഷ്‌ട്രീയത്തിൽ സ്നേഹം പകർന്നു നൽകുന്ന രാഷ്‌ട്രീയക്കാരനായി വ്യത്യസ്ത പുലർത്തിയ വ്യക്തിയായിരുന്നു കെ.എം. മാണിയെന്നും ഗവർണർ പി.എസ്. ശ്രീധരൻപിള്ള അനുസ്മരിച്ചു.

കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മതേതര ഭാരത്തിൽ മതങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. സി.വി. ആനന്ദബോസ് പ്രഭാഷണം നടത്തി. രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ജോസ് കെ. മാണി എംപി മറുപടിപ്രസംഗം നടത്തി. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടൻ എംപി സ്വാഗതവും ട്രസ്റ്റി മോൻസ് ജോസഫ് എംഎൽഎ കൃതജ്ഞതയും രേഖപ്പെടുത്തി.


അവാർഡ് തുക നവജീവന്

ആർച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍റെ പ്രഥമ അവാർഡിനൊപ്പം ലഭിച്ച 50,000 രൂപ നവജീവനു സമ്മാനിക്കും.

മറുപടിപ്രസംഗം നടത്തിയ ജോസ് കെ. മാണിയാണ് അവാർഡ് തുക നവജീവൻ ട്രസ്റ്റിനു കൈമാറുന്നതായി അറിയിച്ചത്. 84 വയസ് തികഞ്ഞപ്പോൾ ആഘോഷ പരിപാടികളൊന്നും വേണ്ട 1,000 അഗതി മന്ദിരങ്ങളിൽ ഭക്ഷണം നൽകി ആഘോഷം മതിയെന്നു കെ.എം. മാണി പറഞ്ഞിരുന്നതായും അന്നത്തെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നവജീവനിലായിരുന്നു നടന്നിരുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.എല്ലാ വർഷവും കെ.എം. മാണിയുടെ ജന്മദിനം ഇപ്പോൾ കാരുണ്യദിനമായി ആചരിക്കുകയാണെന്നും ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.