വി.എസ്. ശിവകുമാറിനെ തേജോവധം ചെയ്യാനുള്ള നീക്കത്തെ ശക്തമായി നേരിടും: രമേശ് ചെന്നിത്തല
വി.എസ്. ശിവകുമാറിനെ  തേജോവധം ചെയ്യാനുള്ള നീക്കത്തെ ശക്തമായി നേരിടും: രമേശ് ചെന്നിത്തല
Wednesday, February 26, 2020 12:32 AM IST
തിരുവനന്തപുരം: മുൻ മന്ത്രി വി.എസ്. ശിവകുമാറിനെ വിജിലൻസ് അന്വേഷണത്തിന്‍റെ പേരിൽ തേജോവധം ചെയ്യാനുള്ള സർക്കാരിന്‍റെ നീക്കത്തെ കോണ്‍ഗ്രസ് പാർട്ടിയും യുഡിഎഫും ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ വീഴ്ചകളും അഴിമതിയും മറച്ചുവയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ശിവകുമാറിനെതിരെയുള്ള ഈ കേസ്.

നേരത്തെ സർക്കാർ തന്നെ അന്വേഷണം നടത്തി അദ്ദേഹത്തിന്‍റെ ഭാഗത്ത് യാതൊരു പിഴവുകളൊന്നുമില്ലെന്നു കണ്ടെത്തിയതാണ്. അതിനുശേഷം വീണ്ടും അന്വേഷണ നാടകത്തിലൂടെ സർക്കാർ മനപൂർവം തേജോവധം ചെയ്യുകയാണ്. വിജിലൻസ് അന്വേഷണത്തിന്‍റെ പേരിൽ പുകമറ സൃഷ്ടിച്ച് അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനാണ് സർക്കാരിന്‍റെ ശ്രമം. ഉദ്യേഗസ്ഥർ വഴി വാർത്തകൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്ത് ഒരു പൊതു പ്രവർത്തകനെ അപമാനിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.


തങ്ങളുടെ അഴിമിതികൾ ഒന്നൊന്നായി പുറത്തുവരുന്പോൾ പരിഭ്രാന്തരായി അതിനു തടയിടാനുള്ള സർക്കാർ ശ്രമം മാത്രമാണിതെന്ന് ആർക്കും മനസിലാകും. രാഷ്ട്രീയ പ്രതികാരബുദ്ധി മാത്രമാണ് ശിവകുമാറിനെതിരായ ഈ നീക്കത്തിന് പിന്നിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.