യുഡിഎഫ്: തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയ്ക്കു മാറ്റി
യുഡിഎഫ്: തർക്കവിഷയങ്ങൾ  ഉഭയകക്ഷി ചർച്ചയ്ക്കു മാറ്റി
Wednesday, February 26, 2020 1:07 AM IST
തിരുവനന്തപുരം: തർക്കങ്ങൾ ഉഭയകക്ഷി ചർച്ചകളിലേക്കു മാറ്റി യുഡിഎഫ് നേതൃത്വം. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന പൊതുഅഭിപ്രായവും മുന്നണി യോഗത്തിലുണ്ടായി. ഐക്യം വാക്കിൽ മാത്രം പോരെന്നു മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ പറഞ്ഞു.

കേരള കോണ്‍ഗ്രസ് - എമ്മിലെ പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളുമായി ശനിയാഴ്ച മുന്നണി നേതൃത്വം ചർച്ച നടത്തും. ഇരുവിഭാഗത്തെയും കൂട്ടി യോജിപ്പിച്ചു കൊണ്ടു പോകാനുള്ള സാധ്യതകളാണ് ചർച്ചയിലൂടെ തേടുന്നത്. കുട്ടനാട് സീറ്റിന്‍റെ കാര്യത്തിലും അന്നു ചർച്ചയുണ്ടായേക്കും. കുട്ടനാട് സീറ്റിൽ യുഡിഎഫിന്‍റെ വിജയം ഉറപ്പാക്കണമെന്ന് യോഗത്തിൽ പൊതുവേ അഭിപ്രായമുണ്ടായി. വിജയസാധ്യതയ്ക്കു മങ്ങലേൽപ്പിക്കുന്ന കാര്യങ്ങളൊന്നും ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും നേതാക്കൾ ഓർമിപ്പിച്ചു.

കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിൽ നിന്ന് ഏറ്റെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിൽ ഉയർന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പിൽ പകരം സീറ്റ് നൽകാമെന്ന വാഗ്ദാനം നൽകി കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ ഇതു സംബന്ധിച്ച ചർച്ചകളൊന്നും പാർട്ടി, മുന്നണി ഫോറങ്ങളിൽ നടന്നിട്ടില്ല. കുട്ടനാട് സീറ്റിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ശനിയാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ ഉയർന്നു വന്നേക്കാം. തർക്കവിഷയങ്ങൾ യോഗത്തിൽ ഉന്നയിക്കരുതെന്ന് ആമുഖമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അജൻഡയിലുള്ള വിഷയങ്ങളിൽ മാത്രമായിരിക്കണം ചർച്ചയെന്നും തുടക്കത്തിൽ തന്നെ ധാരണയുണ്ടായി. അതുകൊണ്ടു തന്നെ പാർട്ടികൾക്കുള്ളിലെ തർക്കവിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.