ലോഡിറക്കാനാവുന്നില്ല; ലോറികളിൽ കിടന്ന് പൈനാപ്പിൾ നശിക്കുന്നു
ലോഡിറക്കാനാവുന്നില്ല; ലോറികളിൽ കിടന്ന് പൈനാപ്പിൾ നശിക്കുന്നു
Friday, March 27, 2020 12:25 AM IST
വാഴക്കുളം: ഇതരസംസ്ഥാനങ്ങളിൽ വിൽപനയ്ക്കായി വാഴക്കുളം മാർക്കറ്റിൽനിന്നു കൊണ്ടുപോയ പൈനാപ്പിൾ, ലോറികളിൽ നിന്നിറക്കാതെ കെട്ടിക്കിടന്നു നശിക്കുന്നു. ലോക്ക്ഡൗണിനു മുന്പു കയറിപ്പോയ നൂറുകണക്കിനു ലോഡുകളാണ് ലോഡിറക്കാനോ വ്യാപാരത്തിനെടുക്കാനോ ആളില്ലാതെ ഡൽഹിയിലടക്കം കെട്ടിക്കിടക്കുന്നത്.

ദിവസങ്ങൾക്കുള്ളിൽ പൈനാപ്പിൾ ചീഞ്ഞു നശിക്കുമെന്നതിനാൽ കെട്ടിക്കിടക്കുന്ന ലോഡുകൾ നിലവിൽതന്നെ ഉപയോഗശൂന്യമായ സ്ഥിതിയിലാണ്. ഡൽഹിയിലേക്കുള്ള ഒരു ലോറിയുടെ ശരാശരി വാടക 1.4 ലക്ഷമാണ്. പൈനാപ്പിൾ ഉപേക്ഷിക്കാനായി ലോറി വാടക നൽകേണ്ട ഗതികേടിലാണ് പൈനാപ്പിൾ വ്യാപാരികൾ. ചീഞ്ഞ പൈനാപ്പിൾ ഉപേക്ഷിക്കാനും വലിയവില നൽകേണ്ടിവരും.

അതേസമയം വിളവെടുപ്പിനു തയാറായ പഴുത്ത പൈനാപ്പിൾ പോലും തോട്ടങ്ങളിൽ വെറുതേകിടന്നു നശിക്കുന്നു. വാഴക്കുളം ഉൾപ്പെടെയുള്ള പ്രാദേശിക വിപണികളിലെത്തിച്ച പൈനാപ്പിളും കെട്ടിക്കിടന്നു ചീഞ്ഞു നശിക്കുന്നു. വിപണനം നടത്താനാകാതെ നശിക്കുന്ന പൈനാപ്പിൾ, അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിൽപന നടത്താൻ സർക്കാർ സംവിധാനമേർപ്പെടുത്തണമെന്ന് ഓൾ കേരള പൈനാപ്പിൾ മർച്ചന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.


കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജീവനി -സഞ്ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി ഓൺലൈനായി പലചരക്ക്, പച്ചക്കറി എന്നിവ എത്തിക്കുന്നതിനൊപ്പം പൈനാപ്പിളും വീട്ടുപടിക്കൽ എത്തിക്കണമെന്നാണ് ആവശ്യം. വാഴക്കുളം കേന്ദ്രീകരിച്ചും മറ്റുമുള്ള സ്വകാര്യ പഴസംസ്കരണ കമ്പനികളിൽ ഉപോത്പന്ന നിർമാണത്തിനായി പൈനാപ്പിൾ സംഭരിക്കുന്നത് മേഖലയ്ക്ക് അൽപമെങ്കിലും ആശ്വാസമാകുമെന്നും അതിന് സർക്കാർ സൗകര്യമേർപ്പെടുത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

പൊതുവിതരണ സംവിധാനത്തിൽ റേഷൻകടകൾ വഴി അവശ്യസാധന കിറ്റു നൽകുമ്പോൾ അതിൽ പൈനാപ്പിൾ ഉൾപ്പെടുത്താൻ എൽദോ ഏബ്രഹാം എംഎൽഎ വഴി മന്ത്രി സുനിൽകുമാറിനു നിവേദനം നൽകിയിട്ടുണ്ട്. പാൽ, പലചരക്ക്, പച്ചക്കറി, പഴം വിൽപന എന്നിവ നടത്തുന്ന ചെറുകിട കേന്ദ്രങ്ങളിൽ പൈനാപ്പിൾ എത്തിക്കാൻ വാഹനങ്ങൾക്കും അനുബന്ധ തൊഴിലാളികൾക്കും നിയന്ത്രണങ്ങൾക്കു വിധേയമായി അനുമതി നൽകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.