കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയാറാക്കി വയ്ക്കും: മുഖ്യമന്ത്രി
കേരളത്തിൽ മൂന്നു മാസത്തേക്കുള്ള  ഭക്ഷ്യധാന്യം തയാറാക്കി വയ്ക്കും: മുഖ്യമന്ത്രി
Sunday, March 29, 2020 12:01 AM IST
തിരുവനന്തപുരം: കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സാധനങ്ങൾ ഓണ്‍ലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്സിഐ, സപ്ലൈകോ, കണ്‍സ്യൂമർഫെഡ്, മാർക്കറ്റ്ഫെഡ് എന്നിവിടങ്ങളിലെ അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്ക് കണക്ക് ഏകോപിപ്പിക്കും.

അരി, ഗോതന്പ്, പയർവർഗം, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കൊപ്പം എണ്ണ, ഉള്ളി, പാൽപ്പൊടി, വറ്റൽമുളക്, ബിസ്ക്കറ്റ്, ഓട്സ്, ന്യൂഡിൽസ് തുടങ്ങിയ സാധനങ്ങളും സംഭരിക്കേണ്ടതുണ്ട്. പാൽ, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യമാംസാദികൾ എന്നിവയും ജനങ്ങൾക്ക് ലഭിക്കണം. ഇവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.
റോഡ്, റെയിൽ, കപ്പൽ മാർഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ ഉപയോഗിക്കും. കേരളത്തിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും സംഭരിച്ച് വിതരണം ചെയ്യൽ പ്രധാനമാണ്. ഇതിന് പ്രാദേശിക വോളണ്ടിയർമാരുടെ സേവനം ഉപയോഗിക്കാനാവും. ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ ദേശീയ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സഞ്ചാരനിയന്ത്രണത്തിൽ ഇളവ് നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സംബന്ധിച്ച് ഉന്നതതല സംഘത്തിന് ചുമതല നൽകിയിട്ടുണ്ട്. എല്ലാവർക്കും ഭക്ഷ്യധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും കിറ്റ് സർക്കാർ വിതരണം ചെയ്യും.


എന്നാൽ ചില കുടുംബങ്ങൾക്ക് ഇത് ആവശ്യമുണ്ടാവില്ല. അങ്ങനെ ആവശ്യമില്ലാത്ത ആളുകൾ അക്കാര്യം അറിയിക്കണം. അത് രേഖപ്പെടുത്താനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാവും. സംസ്ഥാനത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഭക്ഷ്യ, ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേർന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദിവാസി മേഖലകളിലും ഭക്ഷ്യധാന്യം എത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ പൈനാപ്പിൾ കൃഷിയുടെ വിളവെടുപ്പ് കാലമാണിത്. തൊഴിലാളികൾ അകലം പാലിച്ച് വേണം വിളവെടുക്കാൻ. ഇതോടൊപ്പം 57000 ഹെക്ടറിലെ പച്ചക്കറി വിളിവെടുപ്പും സംഭരണവും വിതരണവും സുഗമമായി നടക്കേണ്ടതുണ്ട്.

സാധനങ്ങൾ വാങ്ങാൻ പലയിടത്തും തിരക്കുണ്ട്. ഇക്കാര്യത്തിൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സൊസൈറ്റിയുടെ മാതൃക പിന്തുടരാവുന്നതാണ്. സാധനങ്ങളുടെ ലിസ്റ്റും ഫോണ്‍ നന്പറും നൽകിയാൽ അവർ എടുത്തു വച്ച ശേഷം വിളിച്ചറിയിക്കുകയുമാണ് ചെയ്യുന്നത്. വിലക്കയറ്റം തടയാൻ നിലവിലുള്ള സ്ക്വാഡുകൾക്കു പുറമെ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.