കോവിഡ്: കൊച്ചിയിൽ ഒരാൾ മരിച്ചു
കോവിഡ്: കൊച്ചിയിൽ  ഒരാൾ മരിച്ചു
Sunday, March 29, 2020 12:39 AM IST
കൊച്ചി: സംസ്ഥാനത്തെ ആദ്യ കോവിഡ് -19 മരണം കൊച്ചിയിൽ. എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷനിൽ ചികിത്സയിലിരുന്ന എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ അറുപത്തിയൊന്പതുകാരനാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 16നു ദുബായിൽനിന്ന് എത്തിയ ഇദ്ദേഹത്തിനു കടുത്ത ന്യൂമോണിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

വെന്‍റിലേറ്ററിന്‍റെ സഹായത്തിൽ ചികിത്സയിലായിരുന്ന രോഗി ഇന്നലെ രാവിലെ എട്ടോടെയാണു മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ അറിയിച്ചു. 22നാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ദുബായിൽനിന്ന് എയർ ഇന്ത്യ-934 വിമാനത്തിൽ ഭാര്യക്കൊപ്പം 16നു വൈകുന്നേരം 6.55നു നെടുന്പാശേരി വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ഊബർ ടാക്സിയിൽ ചുള്ളിക്കലുള്ള ഫ്ലാറ്റിലേക്കു പോയി.

ഭാര്യക്കും വിമാനത്താവളത്തിൽനിന്ന് ഇരുവരെയും കൊണ്ടുപോയ ടാക്സി ഡ്രൈവർക്കും ഫ്ലാറ്റിൽ സന്ദർശിച്ച ഭാര്യാസഹോദരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിലാണ്. വിമാനത്തിൽ ഒപ്പം യാത്രചെയ്തവരെയും ഫ്ലാറ്റിൽ താമസിക്കുന്നവരെയും ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരുന്നു. മറ്റുള്ളവരുമായി സന്പർക്കമുണ്ടാകാത്തതിനാൽ റൂട്ട്മാപ്പ് തയാറാക്കിയിരുന്നില്ല. മരിച്ചയാൾക്കു മൂന്നു മക്കളുണ്ട്.


മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ഇളയ സഹോദരനും മറ്റു മൂന്നു ബന്ധുക്കളും ചേർന്ന് മെഡിക്കൽ കോളജിൽനിന്ന് ഏറ്റുവാങ്ങി. ട്രിപ്പിൾ ലെയർ ബാഗിൽ പൊതിഞ്ഞാണ് മൃതശരീരം കൈമാറിയത്. ഡോക്ടർമാരുടെ സംഘത്തിന്‍റെ അകന്പടിയോടെ മട്ടാഞ്ചേരിയിലെ മസ്ജിദിലെത്തിച്ച് ആചാരപ്രകാരം കബറടക്കി.

അടുത്ത ബന്ധുക്കളായ അഞ്ചുപേരും സന്നദ്ധ പ്രവർത്തകരായ അഞ്ചു പേരും ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭാ, പ്രതിനിധികളായി അഞ്ചു പേരും മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. കൈയുറകളും മാസ്കുകളും ഇവർ ധരിച്ചിരുന്നു. മസ്ജിദിന്‍റെ വളപ്പിൽ മറ്റാളുകളെ പ്രവേശിപ്പിച്ചില്ല. കോവിഡ് -19 മൂലം മരിക്കുന്നവരെ സംസ്കരിക്കുന്നതിനുള്ള അന്താരാഷ്‌ട്ര മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു കബറടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.