ഡോക്ടർമാർക്ക് മദ്യ കുറിപ്പടി നൽകാൻ കഴിയില്ല: ഐഎംഎ
ഡോക്ടർമാർക്ക്  മദ്യ കുറിപ്പടി നൽകാൻ  കഴിയില്ല: ഐഎംഎ
Monday, March 30, 2020 12:31 AM IST
തിരുവനന്തപുരം: ആൽക്കഹോൾ വിത്ഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോടു കൂടി മദ്യം നൽകാനുള്ള സർക്കാർ തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ വ്യക്തമാക്കി.

ആൽക്കഹോൾ വിത്ഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടത്. വീടുകളിൽ വച്ചോ ആശുപത്രികളിലോ മരുന്നുകൾ നൽകി ഇതിനു ചികിത്സ നൽകാവുന്നതാണ്. അതിനു പകരം ഇത്തരം ആളുകൾക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ല.

അതോടൊപ്പം ഇത്തരം മദ്യം നൽകുന്നതിനുള്ള കുറിപ്പടി നൽകുന്നതിനുള്ള നിയമപരമായ ബാധ്യതയും ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നതു വഴി രോഗികളെ ചികിത്സിക്കുന്നതിനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.

ശാസ്ത്രീയമായ ചികിത്സാ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്കു നല്ലത്. മറ്റു മാർഗങ്ങൾ അവലംബിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഈ നിർദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഏബ്രഹാം വർഗീസ്, സംസ്ഥാന സെക്രട്ടറി ഡോ. ഗോപി കുമാർ എന്നിവർ വ്യക്തമാക്കി.

അത്യന്തം ദൗർഭാഗ്യകരം: കെജിഎംഒഎ

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ആലോചന അത്യന്തം ദൗർഭാഗ്യകരമെന്നു കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും പ്രതികരിച്ചു.

മദ്യഷാപ്പുകൾ അടച്ചതിനെത്തുടർന്നു സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി രോഗങ്ങൾ നേരിടാൻ വേണ്ട മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് ഏതാനും ദിവസം മുൻപ് പുറത്തിറക്കിയിരുന്നു. ഇതു ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഏറെ സഹായകരമായിരുന്നു. ലോകമെന്പാടും പിൻതുടരുന്ന ശാസ്ത്രീയ ചികിത്സാരീതികളെ അടിസ്ഥാനമാക്കിയ ഈ മാർഗ നിർദേശങ്ങൾ അനുസരിച്ച് ഈ രോഗാവസ്ഥ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും.

എന്നാൽ, ഇതിനു വിരുദ്ധമായ ആലോചനയാണ് പിന്നീടുണ്ടായത്. ആധുനിക വൈദ്യശാസ്ത്രത്തിൽ മദ്യാസക്തി രോഗങ്ങൾക്ക് മരുന്നായി മദ്യം ഉപയോഗിക്കുന്നില്ല. മദ്യാസക്തി രോഗങ്ങൾക്ക് കൃത്യമായ ശാസ്ത്രീയ ചികിത്സ ലഭ്യമാണ്. അതുകൊണ്ട് അസാധ്യവും അശാസ്ത്രീയവും അധാർമികവുമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ പറഞ്ഞു.

മദ്യം നല്‍കിയുള്ള ചികിത്സ അനുവദനീയമല്ല

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം മറുമരുന്നായി നല്‍കി ചികിത്സിക്കണമെന്ന് ഒരു വൈദ്യശാസ്ത്രവും അനുശാസിക്കുന്നില്ല. മദ്യത്തെ മരുന്നായി അലോപ്പതിയില്‍ അംഗീകരിച്ചിട്ടില്ല. മദ്യാസക്തിക്കു ചികിത്സ തേടുന്നവര്‍ക്ക് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളോടു ചേര്‍ന്നു ഡീ അഡിക‌്ഷന്‍ ചികിത്സയുണ്ട്. ഇവിടങ്ങളില്‍ എത്തുന്നവര്‍ക്കു കൗണ്‍സലിംഗും മറ്റു മരുന്നുകളും നല്‍കിയാണ് ചികിത്സിക്കുന്നത്. മദ്യം നല്‍കിയുള്ള ചികിത്സ എവിടെയും അംഗീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവരെ ചികിത്സിക്കാന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യവകുപ്പ് പരിശീലനം നല്‍കിയിട്ടുണ്ട്. പിഎച്ച് സെന്‍ററുകളിലടക്കം മദ്യാസക്തിയുള്ളവര്‍ക്കു ചികിത്സ ലഭ്യമാകും.


ഡോ. എബി സുഷന്‍ (എന്‍എച്ച്എം, ജില്ലാ പ്രോഗ്രാം മാനേജര്‍, പത്തനംതിട്ട)

ഉട്ടോപ്പിയന്‍ സമ്പ്രദായം

മദ്യാസക്തിയുള്ളവരെ മദ്യം നല്കി ചികിത്സിക്കണമെന്ന നിര്‍ദേശം പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ഉട്ടോപ്പിയന്‍ രീതിയാണിത്. മദ്യം ഒരു മരുന്നായി അംഗീകരിക്കാത്തിടത്തോളം കാലം മദ്യാസക്തിയുള്ളവര്‍ക്കു നിശ്ചിത അളവില്‍ മദ്യം നല്കാന്‍ നിര്‍ദേശിക്കണമെന്നു ഡോക്ടര്‍മാരോടു പറയാനാകില്ല. തന്നെയുമല്ല മദ്യത്തിന്‍റെ ഉപയോഗ അളവ് എങ്ങനെയാണ് നിശ്ചയിക്കുന്നതെന്ന് ആരെയും പഠിപ്പിച്ചിട്ടില്ല. നിലവില്‍ മദ്യാസക്തിയുള്ള നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. അപകടങ്ങളില്‍പെട്ട് എത്തുന്നവരില്‍ നല്ലൊരു പങ്കും മദ്യപിച്ചു വാഹനം ഓടിച്ചവരാകും. കൂടാതെ കിഡ്‌നി, കരള്‍, ഹൃദയ സംബന്ധ രോഗങ്ങള്‍ക്കെത്തുന്നവരില്‍ പലരും മദ്യാസക്തിയുള്ളവരാകും. ഇവര്‍ക്കാര്‍ക്കും ഇന്നേവരെ മദ്യം നല്‍കി ചികിത്സിച്ചിട്ടില്ല. ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സൈക്യാട്രി വിഭാഗത്തിനാകും. സൈക്യാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി മദ്യാസക്തിയുള്ളവരെ ചികിത്സിക്കാനാകും.

ഡോ. റെജി ജോര്‍ജ് (കേരള ഗവ. സ്‌പെഷലൈസ്ഡ് ഡോക്ടേഴ്‌സ് അസോ. പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ്.

പ്രോട്ടോകോൾ ഉണ്ട്

മദ്യപനായ രോഗിക്കു ചികിത്സയ്ക്കു കൃത്യമായ പ്രോട്ടോകോൾ ഉണ്ട്. അതു പ്രകാരമാണ് മരുന്നുകൾ നൽകേണ്ടതും നല്കിക്കൊണ്ടിരിക്കുന്നതും. മദ്യം ഒരിക്കലും മരുന്നായി നൽകാറില്ല.

ഡോ. സംഗീത, സെക്രട്ടറി, ഐഎംഎ, ചേർത്തല.

മദ്യം കൊടുക്കുന്നത് അശാസ്ത്രീയ ചികിത്സ

കൊച്ചി: മദ്യത്തിൽനിന്നുള്ള വിടുതൽ ലക്ഷണങ്ങളുള്ളവർക്കു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മദ്യം കൊടുക്കാൻ തയാറാണെന്ന പുതിയ സർക്കാർ നിർദേശം ശാസ്ത്രീയ ചികിത്സാ രീതിയല്ലെന്നു മൂക്കന്നൂർ എംഎജിജെ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. അനു ശോഭാ ജോസ്.

പെട്ടെന്ന് മദ്യം നിർത്തുന്പോൾ രോഗികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായ ചികിത്സയിലൂടെ മാറ്റുകയാണു വേണ്ടത്. മദ്യം കൊടുത്തതു കൊണ്ട് മദ്യപാനരോഗികളുടെ ബുദ്ധിമുട്ടുകൾ മാറുമെന്നോ ആത്മഹത്യകൾ കുറയുമെന്നോ കരുതാനാവില്ല. ഇതിനോടകം ഉണ്ടായെന്നു പറയപ്പെടുന്ന ആത്മഹത്യകളുടെ യഥാർഥ കാരണങ്ങളും വ്യക്തമല്ല. അഥവാ മദ്യം കൊടുത്താൽത്തന്നെ ഏതളവിൽ കൊടുക്കണമെന്നും മുൻകൂട്ടി ഒരു ഡോക്ടർക്കു പറയാനാവില്ലെന്നും ഡോ. അനു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.